
ഏശ 10:5-7,13-16
മത്താ 11:25-27
“കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.”
ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ച ദൈവം നമ്മെ ഒരിക്കലും പരിത്യജിക്കുകയില്ല. കർത്താവിനെ അറിയുന്നവർക്ക് മാത്രമേ അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
സ്നേഹമുള്ളവരെ, സ്നേഹവും, കരുതലും മാത്രം നൽകുന്ന കർത്താവിന് നമ്മെ പരിത്യജിക്കാൻ സാധ്യമല്ല. മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്‍പേ നമ്മെ അറിഞ്ഞവനും, ജനിക്കുന്നതിനു മുന്‍പേ നമ്മെ വിശുദ്‌ധീകരിക്കുന്നവനുമാണ് കർത്താവായ ദൈവം.
നാം വെറുത്താലും നമ്മെ വെറുക്കാത്തവനും, നാം പഴിചാരിയിട്ടും നമ്മെ സ്നേഹിച്ചവനുമാണ് നമ്മുടെ പിതാവായ ദൈവം. ആയതിനാൽ, നമ്മെ പരിത്യജിക്കാത്തവനെ പരിത്യജിക്കാതെ സ്നേഹിക്കുവാനായി നമുക്ക് പരിശ്രമിക്കാം.
സ്‌നേഹനാഥ, പരിത്യജിക്കാത്ത അങ്ങേ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
This website uses cookies.