
വത്തിക്കാന്‍ സിറ്റി :രണ്ടാം ലോകമഹായുദ്ധത്തില്‍ തന്‍റെ വിശ്വാസം പരിപാലിച്ച ധീരപോരാളിയാണ് ധന്യനായ തെരേസിയോ ഒലിവേലിയെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു.
ഇറ്റലിക്കാരനായ ധ്യന്യന്‍, തെരേസിയോ ഒലിവേലിയുടെ ആസന്നമാകുന്ന വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം സംബന്ധിച്ചു വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു ജനുവരി 31-Ɔ൦ തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇറ്റലിയുടെ യുവരക്തസാക്ഷിയാണ് തെരേസിയോ ഒലിവേലി. വിശ്വാസത്തിന്‍റെയും ദേശഭക്തിയുടെയും ഒരുപോലെ ധീരനായ പടയാളിയായിരുന്നു. രാജ്യസ്നേഹത്തെപ്രതി വീരമൃത്യു വരിച്ചതിന് കീര്‍ത്തിമുദ്ര നല്കുമായിരിക്കാം. എന്നാല്‍ വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവിക പുണ്യാഭ്യാസത്തെപ്രതിയുള്ള തെരേസിയോ ഒലിവേലിയുടെ രക്തസാക്ഷിത്വമാണ് സഭ അംഗീകരിക്കുന്നത്. കര്‍ദ്ദിനാള്‍ അമാത്തോ വിശദീകരിച്ചു.
2018 ഫെബ്രുവരി 3-Ɔ൦ തിയതി ശനിയാഴ്ച ബെലാജിയോയില്‍ കോമോ രൂപതയുടെ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേ ഇറ്റലിയുടെ ധന്യനായ യുവരക്തസാക്ഷി, തെരേസിയോ ഒലിവേലിയെ വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് സഭ ഉയര്‍ത്തും.
1916 ജനുവരി 7-Ɔ൦ തിയതി തെക്കെ ഇറ്റലിയിലെ ബെലാജിയോയില്‍ ഒലിവേലി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. എന്നാല്‍ കത്തോലിക്കാവിശ്വാസത്തില്‍ ആകൃഷ്ടനായി. ഫാസിസത്തോടുള്ള വിദ്വേഷം പ്രകടമാക്കിക്കൊണ്ട് ഇറ്റലിയുടെ സൈന്ന്യത്തില്‍ ചേര്‍ന്നു. പിന്നീട് 1945-ല്‍ ജനുവരി 17-ന് നാസി തടവറയില്‍ ധീരമായി രക്തസാക്ഷിത്വം വരിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.