
അനിൽ ജോസഫ്
വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് വെളളരിപ്രാവുകളെ പറത്തി. ഡല്‍ഹിയില്‍ തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശവുമായി 148 മണിക്കുര്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിച്ചത്.
പ്രാര്‍ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. കാപട്യം ഇല്ലാതാകുമ്പോഴാണ് സമാധാനം പുനസ്ഥാപിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനായി ക്രൈസ്തവരൊന്നടങ്കം പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്യ്തു.
കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.പ്രസാദ് തെരുവത്ത്, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, കുരിശുമല സെക്രട്ടറി സാബു കുരിശുമല, രാജേന്ദ്രന്‍, ജയന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍റെ 3- ാം ദിനത്തില്‍ നടന്ന പരിപാടിയെ തുടര്‍ന്ന് ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിക്കപെട്ടു. 5- ാം കുരിശിലാണ് സാമാധാനത്തിന് വേണ്ടിയുളള 148 മണിക്കൂർ രാപ്പകല്‍ പ്രാര്‍ഥന ആരംഭിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.