
ജോസ് മാർട്ടിൻ
കൊച്ചി: തീരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ, 500 ഭക്ഷ്യകിറ്റുകളാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയത്. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുശ്ചമായ വരുമാനത്തിന്റെ ഒരു പങ്കാണ് ഒരുകൂട്ടം വൈദീകർ മാറ്റിവെച്ചത്.
2002-ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരികളില്‍ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ദിവസം കൊണ്ടാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ചതെന്ന് ഫാ.പ്രസാദ് സേവ്യര്‍ പറഞ്ഞു. കൊച്ചി, ആലപ്പുഴ രൂപതകളുടെ വിവിധ ഇടവകളിലേക്ക് നൽകുവാൻ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി CSSS ഡയറക്ടർ ഫാ.മരിയൻ അറക്കലിനാണ് 500 ഭക്ഷ്യകിറ്റുകൾ കൈമാറിയത്.
പ്രാർത്ഥന കൊണ്ടും, ധനം കൊണ്ടും കരുതലോടെ ഈ സംരംഭവുമായി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദീകര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഫാ.പ്രസാദ് സേവ്യര്‍ കണ്ടത്തിപ്പറമ്പിൽ പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.