
ജോസ് മാർട്ടിൻ
കൊച്ചി: തീരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ, 500 ഭക്ഷ്യകിറ്റുകളാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയത്. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുശ്ചമായ വരുമാനത്തിന്റെ ഒരു പങ്കാണ് ഒരുകൂട്ടം വൈദീകർ മാറ്റിവെച്ചത്.
2002-ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരികളില്‍ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ദിവസം കൊണ്ടാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ചതെന്ന് ഫാ.പ്രസാദ് സേവ്യര്‍ പറഞ്ഞു. കൊച്ചി, ആലപ്പുഴ രൂപതകളുടെ വിവിധ ഇടവകളിലേക്ക് നൽകുവാൻ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി CSSS ഡയറക്ടർ ഫാ.മരിയൻ അറക്കലിനാണ് 500 ഭക്ഷ്യകിറ്റുകൾ കൈമാറിയത്.
പ്രാർത്ഥന കൊണ്ടും, ധനം കൊണ്ടും കരുതലോടെ ഈ സംരംഭവുമായി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദീകര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഫാ.പ്രസാദ് സേവ്യര്‍ കണ്ടത്തിപ്പറമ്പിൽ പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.