
അനിൽ ജോസഫ്
ഇസ്താംബുള്‍: തുര്‍ക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം മോസ്ക്കാക്കി മാറ്റിയ ഇസ്താംബുള്‍ നഗരത്തിലെ ക്രിസ്ത്യന്‍ പളളിയും മ്യൂസിയവുമായ ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചതായി തുര്‍ക്കിയിലെ ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് മുസ്ലീം പളളിയാക്കിയ ഹഗിയ സോഫിയയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദേഗന്റെ നേതൃത്വത്തില്‍ നമസ്ക്കാര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.
ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു എര്‍ദോഗന്റെ ഈ നിലപാട്. അതേസമയം, ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചത് സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മാധ്യമങ്ങളായ കാത്തലിക് അറീനയും തുര്‍ക്കിയിലെ ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രീക്ക് ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇസ്ലാമിക പ്രാര്‍ത്ഥനക്കായി ഹഗിയ സോഫിയിയില്‍ നിയോഗിക്കപ്പെട്ടയാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ വാര്‍ത്ത തര്‍ക്കിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ, ഹഗിയ സോഫിയില്‍ നിസ്കാരത്തിനെത്തിയ മൂവായിരത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെട്ടതായും, ദേവാലയത്തിലെ ക്രിസ്ത്യന്‍ ഐക്കണുകള്‍ മൂടാനായ നിയോഗിക്കപ്പെട്ടയാൾക്ക് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഇന്റെര്‍നാഷണല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.
ഇപ്പോള്‍ ഹഗിയ സോഫിയ എന്ന് ഗൂഗിളില്‍ തിരയുന്നവര്‍ക്ക് ‘ടെമ്പററി ക്ലോസ്ഡ്’ എന്ന മെസേജാണ് ലഭിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനിടെ മുസ്ളിം പ്രാര്‍ത്ഥനകള്‍ നടന്നതിനെതിരെ വലിയ പ്രതിഷേധം നടക്കുമ്പോഴാണ് ഹഗിയ സോഫിയ അടച്ചു എന്ന വാര്‍ത്ത പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. തുര്‍ക്കി സര്‍ക്കാരിനെതിരെയുള്ള വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയില്‍ പങ്ക് വച്ചാണ് ക്രൈസ്തവ സമൂഹം ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
ഹഗിയ സോഫിയയെ കുറിച്ച് കൂടുതൽ അറിയാൻ:
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.