
ജോസ് മാർട്ടിൻ
കുമ്പളങ്ങി / കൊച്ചി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം തൊഴിൽ അവസരങ്ങൾ നഷ്ട്ടപ്പെട്ട തന്റെ ഇടവക പരിധിയിലെ എല്ലാ മതസ്ഥർക്കുമായി ഇടവക സമ്പത്ത് വീതിച്ചു നൽകി കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് ജോർജ് ഇടവക.
ഇടവകയുടെ സമ്പത്ത് ഇടവക ജനങ്ങളുടേതാണ്. പലപ്പോഴായി അവർ നൽകിയതാണത്. അത് ആവശ്യ ഘട്ടത്തിൽ അവർക്ക് തിരിച്ചു നൽകുന്നു. പലർക്കും തൊഴിൽ നഷ്ട്ടപ്പെട്ടിട്ടുണ്ട്, സാമ്പത്തീകമായ അവരുടെ അവസ്ഥ മനസ്സിലാക്കിയതിനാൽ കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് ഇടവയുടെ സമ്പത്തിൽ നിന്ന് ഇടവകയിലെ 1400 കുടുംബങ്ങൾക്കും,150 ഇതര മതസ്ഥർക്കുമായി 500 രൂപ വീതം ഏഴേകാൽ ലക്ഷം രൂപ പങ്കുവെച്ച് നൽകുയായിരുന്നു വെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ പുത്തംപുരയ്‌ക്കൽ കാത്തലിക് വോസ്സിനോട് പറഞ്ഞു.
അതോടൊപ്പം കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ ഭക്ഷ്യകിറ്റും വിതരണം ചെയ്തു. സഹവികാരി ഫാ. എയ്ഡ്രിൻ ജോൺ ഡിസൂസ, കൈക്കാരന്മാരായ ആന്റണി കണക്കാനട്ട്, ആൽബി കോച്ചേരിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോണി മാളാട്ട്, ഫിനാൻസ് കമ്മിറ്റിഅംഗം ജോയി കോച്ചേരിൽ എന്നിവർ നേതൃത്വം നൽകി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.