
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തും തിരുപിറവി ആഘോഷങ്ങള്‍ക്കൊരുങ്ങി വത്തിക്കാന്‍.
ക്രിസ്മസ് നാളുകളുടെ വരവറിയിച്ച് ക്രിസ്മസ് ട്രീ വത്തിക്കാന്‍ ചത്വരത്തിന് മുന്നില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്കിന്റെ അടുത്താണ് ഈ വര്‍ഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്.
സ്ലോവേനിയയില്‍ നിന്നുകൊണ്ടുവന്ന 28.9 മീറ്റര്‍ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തില്‍ പെടുന്ന പൈന്‍ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഡിസംബര്‍ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.
സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഉയരമുളള പൈന്‍ മരം കൂറ്റന്‍ ക്രൈന് ഉപയോഗിച്ചാണ് ഉറപ്പിച്ചത്. ക്രിസ്മസ് റ്റ്രീ സ്ഥാപിക്കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ നിരവധി മാധ്യമങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു.
വനമേഖലയായ സ്ലോവേനിയയില്‍ നിന്നാണ് ക്രിസ്മസ് റ്റ്രീ എത്തിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വര്‍ഷം പഴക്കമുള്ള മരം സ്ലോവേനിയയില്‍ (61.80 മീറ്റര്‍) ആണ് ഉള്ളത്.
ജനുവരി 10 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാവുമെന്ന് വത്തിക്കാന്‍ മാധയമ വിഭാഗം അറിയിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.