
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തും തിരുപിറവി ആഘോഷങ്ങള്‍ക്കൊരുങ്ങി വത്തിക്കാന്‍.
ക്രിസ്മസ് നാളുകളുടെ വരവറിയിച്ച് ക്രിസ്മസ് ട്രീ വത്തിക്കാന്‍ ചത്വരത്തിന് മുന്നില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്കിന്‍റെ അടുത്താണ് ഈ വര്‍ഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്.
സ്ലോവേനിയയില്‍ നിന്നുകൊണ്ടുവന്ന 28.9 മീറ്റര്‍ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തില്‍ പെടുന്ന പൈന്‍ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഡിസംബര്‍ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.
സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഉയരമുളള പൈന്‍ മരം കൂറ്റന്‍ ക്രൈന്‍ ഉപയോഗിച്ചാണ് ഉറപ്പിച്ചത്. ക്രിസ്മസ് റ്റ്രീ സ്ഥാപിക്കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ നിരവധി മാധ്യമങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു.
വനമേഖലയായ സ്ലോവേനിയയില്‍ നിന്നാണ് ക്രിസ്മസ് റ്റ്രീ എത്തിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വര്‍ഷം പഴക്കമുള്ള മരം സ്ലോവേനിയയില്‍ (61.80 മീറ്റര്‍) ആണ് ഉള്ളത്.
ജനുവരി 10 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാവുമെന്ന് വത്തിക്കാന്‍ മാധയമ വിഭാഗം അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.