
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തും തിരുപിറവി ആഘോഷങ്ങള്‍ക്കൊരുങ്ങി വത്തിക്കാന്‍.
ക്രിസ്മസ് നാളുകളുടെ വരവറിയിച്ച് ക്രിസ്മസ് ട്രീ വത്തിക്കാന്‍ ചത്വരത്തിന് മുന്നില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്കിന്‍റെ അടുത്താണ് ഈ വര്‍ഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്.
സ്ലോവേനിയയില്‍ നിന്നുകൊണ്ടുവന്ന 28.9 മീറ്റര്‍ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തില്‍ പെടുന്ന പൈന്‍ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഡിസംബര്‍ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.
സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഉയരമുളള പൈന്‍ മരം കൂറ്റന്‍ ക്രൈന്‍ ഉപയോഗിച്ചാണ് ഉറപ്പിച്ചത്. ക്രിസ്മസ് റ്റ്രീ സ്ഥാപിക്കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ നിരവധി മാധ്യമങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു.
വനമേഖലയായ സ്ലോവേനിയയില്‍ നിന്നാണ് ക്രിസ്മസ് റ്റ്രീ എത്തിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വര്‍ഷം പഴക്കമുള്ള മരം സ്ലോവേനിയയില്‍ (61.80 മീറ്റര്‍) ആണ് ഉള്ളത്.
ജനുവരി 10 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാവുമെന്ന് വത്തിക്കാന്‍ മാധയമ വിഭാഗം അറിയിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.