Categories: Diocese

തിരുനാള്‍ വ്യത്യസ്‌തമാക്കാന്‍ പരിചമുട്ട്‌ കളിയുമായി വ്‌ളാത്താങ്കരയിലെ വിശ്വാസികൾ

തിരുനാള്‍ വ്യത്യസ്‌തമാക്കാന്‍ പരിചമുട്ട്‌ കളിയുമായി വ്‌ളാത്താങ്കരയിലെ വിശ്വാസികൾ

അനില്‍ ജോസഫ്‌

പാറശാല: തിരുനാള്‍ വ്യത്യസ്‌തമാക്കാന്‍ ക്രസ്‌ത്യന്‍ കലാരൂപമായ പരിചമുട്ട്‌ കളിയുമായി വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വാസികള്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന തീര്‍ഥാടന തിരുനാളിന്‌ മുമ്പായാണ് 200 കലാകരന്‍മാര്‍ അണി നിരക്കുന്ന പരിചമുട്ട്‌ കളി അരങ്ങേറുന്നത്.

വടക്കന്‍ കേരളത്തില്‍ സുറിയാനി ക്രിസ്‌ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുളള പുരാതമായ കലാരൂപമാണ്‌ ആറ്‌ മാസത്തെ പരിശീലനത്തിനൊടുവിൽ, തിങ്കളാഴ്‌ച വ്‌ളാത്താങ്കരയിലെ വിശ്വാസികള്‍ അരങ്ങിലെത്തിക്കുന്നത്‌. മെയ്‌വഴക്കവും ശാരീരിക ക്ഷമതയും ഏറെ ആവശ്യമുളള കലാരൂപത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ്‌ വിശ്വാസികള്‍ സ്വായത്തമാക്കിയത്‌. പരിചമുട്ട്‌ കളിക്ക്‌ വേണ്ടി പ്രത്രേകം വാളും പരിചയും നിര്‍മ്മിച്ചിരുന്നു.

പരിശുദ്ധ കന്യകാ മറിയത്തെ സ്‌തുതിച്ച്‌ കൊണ്ട് ക്രിസ്‌തുവിന്റെ രക്ഷാകര ചരിത്രം പ്രതിപാദിക്കുന്ന 8 മിനിറ്റ്‌ ദൈര്‍ഘ്യമുളള ഗാനമാണ്‌ പരിചമുട്ട്‌ കളിക്ക്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്‌.

സാധാരണയായി 10 പേരടങ്ങുന്ന ടീമാണ്‌ പരിചമുട്ട്‌ കളി അവതരിപ്പിക്കുന്നതെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുത്താണ്‌ ഇടവക വ്യത്യസ്‌തമായ ചിന്തയോടെ ഈ കലാരൂപം കാഴ്‌ചക്കാരുടെ മുന്നിലെത്തിക്കുന്നത്‌.

ഇടവകയുടെ സഹവികാരി ഫാ.വിപിന്‍ എഡ്‌വേര്‍ഡ്‌ വിശ്വാസികള്‍ക്കൊപ്പം പരിചമുട്ട്‌ കളിയില്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ സ്വദേശിയായി വൈദികന്റെ മുന്‍ പരിചയവും പരിചമുട്ട്‌ കളിയോടുളള താല്‍പ്പര്യവുമാണ്‌ ഇടവക വികാരി ഫാ.എസ്‌.എം. അനില്‍കുമാറിന്റെ അനുവാദത്തോടെ ഇടവകയിലെ വിശ്വാസികളെ ഈ വ്യത്യസ്‌തമായ കലാരൂപം പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്‌.

തിങ്കളാഴ്‌ച വൈകിട്ട്‌ 6-ന്‌ കലാരൂപം അരങ്ങത്തെത്തുമ്പോള്‍, വിശിഷ്‌ടാഥികളായി നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍, ഗായകന്‍ കെ.ജെ. മാര്‍ക്കോസ്‌ തുടങ്ങിയവര്‍ ദേവാലയത്തിലെത്തും.

2016-ല്‍ 905 സ്‌ത്രീകള്‍ പങ്കെടുത്ത മാര്‍ഗ്ഗംകളി അവതരിപ്പിച്ച്‌ ലിംഗബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലേക്ക്‌ കടന്ന ദേവാലയം, കഴിഞ്ഞ വര്‍ഷം തൃശൂര്‍ അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ 1150 വിശ്വാസികള്‍ കാന്‍സര്‍ രോഗികള്‍ക്ക്‌ കേശദാനം നടത്തിയും മാതൃക കാട്ടിയിരുന്നു.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago