അനുരാജ്
അമേരിക്ക : തന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് അമേരിക്കൻ ഗായിക ഡെമി ലൊവാറ്റോ. ഇൻസ്റ്റംഗ്രാമിലൂടെയാണ് തന്റെ ജീവിത സാക്ഷ്യം നൽകുന്നത് ഗായിക. ജീവിതത്തിൽ വന്ന വീഴ്ചയെ തിരിച്ചറിഞ്ഞു, അംഗീകരിച്ചു, മറ്റുള്ളവരുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുവാനുള്ള തയ്യാറെടുപ്പിലാണ് ഡെമി ലൊവാറ്റോ.
ഡെമി ലൊവാറ്റോയുടെ പോസ്റ്റ് ഇങ്ങനെ :
“എന്റെ മയക്കുമരുന്നുപയോഗിക്കുന്ന ശീലം വളരെ പ്രകടമായിരുന്നു. ഈ അസുഖം ഒരു കാലയളവ് കഴിഞ്ഞ് മാറുന്നതല്ല എന്നറിയാം. മറിച്ച്, ഞാൻ അതിനെ കീഴടക്കേണ്ടതാണ്.
എന്നെ ജീവനോടെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു. എന്റെ ആരാധകർ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും ഞാൻ നന്ദി അർപ്പിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ വിഷമകരമായ സമയത്തെ അതിജീവിക്കാൻ എന്നെ ഒത്തിരി സഹായിച്ചു.
എന്റെ മാതാ പിതാക്കളെയും മറ്റു ടീം അങ്ങങ്ങൾക്കും നന്ദി അർപിക്കുന്നു. അവരില്ലായിരുന്നെങ്കിൽ ഈ കത്തെഴുതാൻ ഞാൻ തന്നെ ഉണ്ടാകില്ലായിരുന്നു.
ഇപ്പോൾ ഇത് ഭേദമാകുന്നതിനും സമചിത്തത വീണ്ടെടുക്കുന്നതിനും സമയം ആവശ്യമാണ്. നിങ്ങളുടെ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. എല്ലാത്തിൽ നിന്നും മോചനം നേടി ജീവിതത്തിൽ പുതിയൊരു വഴിയിൽ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പറയാൻ എനിക്ക് കഴിയുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു”.
വഴിതെറ്റുന്ന തലമുറയുടെ പ്രതീകമാണ് ഡെമി ലൊവാറ്റോ. ദൈവത്തിൽ ആശ്രയിച്ചാൽ ഏത് പൈശാചിക കെട്ടുപാടുകളെയും പുറംതള്ളി ജീവനിലേയ്ക്ക് തിരുച്ചുവരാനാകും എന്നുള്ള ഓർമ്മപ്പെടുത്തൽ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.