ജോസ് മാർട്ടിൻ
മാനന്തവാടി: ഡൽഹി അന്ധേയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫ്ലവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്നും സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ 450-ലേറെ കുടുംബങ്ങളുണ്ടെന്നും 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും ജെ.സി.ബി. ഉപയോഗിച്ച് നിലംപരിശാക്കുകയും ചെയ്‌തു. വിശുദ്ധ കുർബാനയും ആരാധനാവസ്തുക്കളും മറ്റും ദേവലായത്തിൽ സൂക്ഷിച്ചിരുന്നുവെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും
മാനന്തവാടി രൂപതാ പി.ആർ.ഓ. ഫാ.ജോസ് കൊച്ചറക്കൽ പ്രധിഷേധ കുറിപ്പിൽ പറയുന്നു.
എല്ലാ വിശ്വാസികളും ജൂലൈ 13 ചൊവ്വാഴ്ച്ച വൈകുന്നേരത്തെ കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം തങ്ങളുടെ കുടുംബങ്ങളിൽ ഒരു തിരി തെളിച്ചും, പ്രസ്തുത ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും മാനന്തവാടി രൂപത ആഹ്വാനം ചെയ്തിരുന്നു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം കാണുക
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.