Categories: Daily Reflection

ഡിസംബർ 15: കാലത്തിന്റെ അടയാളങ്ങൾ

മനുഷ്യൻ ഒരു സഞ്ചാരിയാണ്. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഓരോ സുവിശേഷമാണ്...

പതിനഞ്ചാം ദിവസം
“സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന്‌ പൊഴിയുക. ആകാശം നീതി ചൊരിയട്ടെ! ഭൂമി തുറന്ന്‌ രക്‌ഷ മുളയ്‌ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണ്‌ ഇതു സൃഷ്‌ടിച്ചത്‌” (ഏശയ്യാ 45:8).

മനുഷ്യൻ ഒരു സഞ്ചാരിയാണ്. ആ യാത്രയിൽ അവൻ പല ലക്ഷ്യങ്ങളും മുന്നിൽ വയ്ക്കുന്നു. എങ്കിലും ആത്യന്തികമായ ലക്ഷ്യമെപ്പോഴും അനന്തമായ ആനന്ദമായിരിക്കും (സ്വഗ്ഗീയാനന്ദം). ആ യാത്രയിൽ അവനു സഹായമായി നിൽക്കുന്നത് വഴിയോരങ്ങളിൽ കാണുന്ന ചൂണ്ടുപലകകളാണ്. അത് ഉചിതമായ രീതിയിൽ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ സധൈര്യം മുന്നോട്ടു പോകുമ്പോഴാണ് ആ സുദീർഘമായ യാത്ര വിജയകരമായി പര്യവസാനിക്കുന്നത്.

ക്രിസ്തുവിന്റെ ജനനവും മനുഷ്യന് തിരിച്ചറിവിന്റെ ഒരു അടയാളമായിരുന്നു. തിന്മയെ ഉപേക്ഷിച്ചുകൊണ്ട് നന്മയെ പുൽകുവാനുള്ള ദൈവിക പദ്ധതിയുടെ ആവിഷ്കാരമായിരുന്നു. “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. “ദാവീദിന്റെ പുത്രനായ ക്രിസ്തുവേ എന്നിൽ കനിയേണമേ” എന്ന ബധിരന്റെ തിരിച്ചറിവ് കാഴ്ചശക്തിയുണ്ടെന്ന് അഹങ്കരിക്കുന്നവർക്കുള്ള അടയാളമായിരുന്നു.

“ഈ എളിയവരിൽ ഒരുവനെങ്കിലും നിങ്ങൾ നന്മ ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത്”, എന്ന ക്രിസ്തുവിന്റെ സന്ദേശവും കാലത്തിന്റെ പുന:ർവായനയാണ്.

വത്തിക്കാന്റെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രവാസി ജനതയുടെ വലിയ ഒരു സ്മാരകം ഫ്രാൻസിസ് പാപ്പാ പണികഴിപ്പിച്ചിട്ടുണ്ട്. കറുത്ത പ്രതലത്തിൽ നിർമ്മിച്ച ഒരു വഞ്ചിയിൽ പ്രവാസി ജനത യാത്ര ചെയ്യുന്ന ഹൃദയ ഭേകമായ ഒരു കാഴ്ചയാണത്. പാവപ്പെട്ട മനുഷ്യർക്കും, ആരുമില്ലാത്തവർക്കും, വിധവകൾക്കും, യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്കും ദൈവമായി തീരുവാനുള്ള ഒരു ആഹ്വാനമാണത്. “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല” എന്ന യോഹന്നാൻ അപ്പോസ്തോലന്റെ തിരിച്ചറിവ് നമ്മൾക്കൊരു വെളിപാടാണ്.

ക്രിസ്തു ജനിച്ചതും ഒരു കാലിത്തൊഴുത്തിലാണ്. അവൻ ജനിക്കുവാനായിട്ട് സത്രത്തിലെങ്ങും ഇടം കിട്ടിയില്ലെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. മാത്രമല്ല ജീവനു ഭീഷണിയുള്ളതിനാൽ പ്രവാസിയെപ്പോലെ ഈജിപ്തിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. അങ്ങനെ, ആരുമില്ലാത്തവരിലും, അവഗണിക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദർശിക്കാനുള്ള മഹത്തായ സന്ദേശം ഈ ക്രിസ്തുമസ് നമുക്ക് തരുന്നുണ്ട്. “ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഓരോ സുവിശേഷമാണെ” ന്ന് നാം തിരിച്ചറിയുന്നു…!

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago