
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിലേയ്ക്ക് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ മാർച്ച്. സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ കോർപ്പറേഷൻ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുക, കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൊച്ചി കോർപ്പറേഷൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. ഡിസംബർ 14-ന് രാവിലെ 11 മണിക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ ചെല്ലാനം-കൊച്ചി പ്രദേശങ്ങളിലെ തീരദേശവാസികൾ പങ്കെടുത്തു.
രണ്ടുവർഷം നീണ്ട റിലേ നിരാഹാര സമരത്തിന്റെ കൂടി ഫലമായാണ് കേരള സർക്കാർ ഭാഗികമായ ചില തീരസംരക്ഷണ നടപടികൾ പ്രഖ്യാപിച്ചിരുന്നതെന്നും, അവ നടപ്പാക്കാനുള്ള ചില ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടൽകയറ്റ ഭീഷണിയുടെ ഗൗരവം പരിശോധിക്കുമ്പോൾ നിലവിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതി തീർത്തും അപര്യാപ്തമാണെന്നും ചെല്ലാനം-കൊച്ചി ജനകീയവേദി പറയുന്നു. ഈ സാഹചര്യത്തിൽ തീര ജനതയുടെ അതിജീവന പോരാട്ടത്തെ മുന്നോട്ടു കൊണ്ട് പോവുകയല്ലാതെ മറ്റു വഴികളില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ചെല്ലാനം-കൊച്ചി ജനകീയവേദി മാനാശ്ശേരിയിൽ സ്ഥിരം സായാഹ്ന ധർണ്ണ ആരംഭിച്ചു കൊണ്ട് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.