വത്തിക്കാന്‍ സിറ്റി: ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി ടാന്‍സാനിയക്കാരനായ ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയെ നിയമിച്ചു. സംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് പ്രസിഡന്റുമായി അദ്ദേഹം സേവനം ചെയ്തിരിന്നു. ഈ തസ്തികകളിലേക്ക് ആര്‍ച്ച്ബിഷപ് പിയേട്രോ ഡല്‍ ടോസോയെയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്.
1960-ല്‍ ടാന്‍സാനിയായിലെ ഭൂനെന്നയായിലാണ് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേ ജനിച്ചത്. പ്രാഥമിക ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1990-ല്‍ രുളേഞ്ജ് രൂപതയുടെ വൈദികനായി തിരുപട്ടം സ്വീകരിച്ചു. 2008-ല്‍ കിഗോമ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012-ല്‍ ആണ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. പുതിയ പ്രഖ്യാപനത്തോടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ രണ്ടാമത്തെ ഉന്നതപദവിയാണ് ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയ്ക്കു ലഭിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് സംഘത്തിന്റെ തലവന്‍.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.