
ജോസ് മാർട്ടിൻ
ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല, (റോമൻ കത്തോലിക്കാ സഭയിൽ ഞായറാഴ്‌ചകളിൽ നോമ്പ് എടുക്കുന്നതിൽ നിന്ന് പോലും വിശ്വാസികളെ ഒഴിവാക്കിയിട്ടുണ്ട് ) എന്നാൽ ചില തിരുനാളുകൾ ഞായറാഴ്‌ചകളിലാണ് വരുന്നതെങ്കിൽ ഈ പൊതുനിയമം ബാധകമല്ല. അതായത്, മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ, കർത്താവിന്റെ രൂപാന്തരീകരണത്തിരുനാൾ, കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ തുടങ്ങിയവ.
ഈ വർഷം മരിച്ച വിശ്വാസികളുടെ ദിനമായ നവംബർ 2 ഞായറാഴ്ചയാണ്. തിരുസഭയുടെ പഠനമനുസരിച്ച് ക്രിസ്തുവഴി സഭയിലെ എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിജയസഭ, സഹനസഭ, സമരസഭ എന്നിങ്ങനെയുള്ള മൂന്ന് തലങ്ങളും ചേര്‍ന്നതാണ് തിരുസഭ. വിശുദ്ധ ജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയവരാണ് വിജയസഭ. മരണാനന്തരം വിശുദ്ധീകരണത്തിന് വിധേയമാകുന്നതിന് വേണ്ടി ശുദ്ധീകരണ സ്ഥലത്തുള്ളവരാണ് സഹന സഭ. അതിനാൽ, ഇപ്പോള്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമരസഭയിയിലുള്ളവരുടെ പ്രാര്‍ത്ഥനയും, പരിത്യാഗവും ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നവരുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തിക്ക് സഹായകരമാകും എന്ന വിശ്വാസത്തലാണ് ഞാറാഴ്ച്ചയിലെ ആത്മാക്കളുടെയും തിരുനാൾ ആചരിക്കുന്നത്.
നവംബർ 2 ഞായറാഴ്ച ശ്രദ്ധിക്കേണ്ടവ –
1) മരിച്ച വിശ്വാസികളുടെ സ്മരണാർത്ഥം ദൈവജനം അർപ്പിക്കുന്ന ദിവ്യബലിയിൽ ആണ്ടുവട്ടം 31 -ആം ഞായറിനു പകരം സകല മരിച്ച വിശ്വാസികളുടേയും സ്മരണയുടെ ദിവ്യബലി ഉപയോഗിക്കുന്നു.
2) ദിവ്യബലിമധ്യേ ഗ്ലോറിയ ആലപിക്കില്ല. (തപസുകാല ഞായറാഴ്ചകളിലേത് പോലെ).
3) ഒന്നാം വായന (പഴയനിയമത്തിൽനിന്ന്), പ്രതിവചനസങ്കീർത്തനം, രണ്ടാം വായന (പുതിയ നിയമത്തിൽനിന്ന്), അല്ലേലൂയാ വാക്യം, സുവിശേഷം എന്നിവ – “മൃതസംസ്കാരകർമം” പുസ്തകത്തിൽനിന്ന് (അല്ലേലൂയാ ആലപിക്കുന്നു).
4) വിശ്വാസപ്രമാണം ചൊല്ലേണ്ടതില്ല.
5) തിരുവസ്ത്രങ്ങളുടെ നിറം വയലറ്റ്.
മരിച്ച വിശ്വാസികൾ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ഈ ദിനത്തിൽ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും, പ്രത്യേകിച്ച് നമ്മുടെ പ്രാർത്ഥന സഹായങ്ങൾ കൂടുതൽ ആവശ്യമുള്ള ആരോരുമില്ലാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
This website uses cookies.