
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വൈദികന്‍റെ ജീവിതത്തില്‍ മൗലികമായ കൗദാശിക പ്രമാണവാക്യം “ഞാന്‍ നിന്‍റെ പാപങ്ങള്‍ പൊറുക്കുന്നു” എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ സെപ്റ്റംബർ 15 ശനിയാഴ്ച തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
ക്രൈസ്തവരായ നാമെല്ലാവരും ക്ഷമയുടെ മനുഷ്യര്‍ ആയിരിക്കേണ്ടവരാണെന്നും, എന്നാൽ
ഈ പ്രമാണവാക്യം പേറുന്നവനായതുകൊണ്ടുതന്നെ വൈദികന്‍ ഒരു പടി മുൻപിൽ മാപ്പുനല്കലിന്‍റെ മനുഷ്യനാണെന്ന് പാപ്പാ വിശദീകരിച്ചു.
വൈദികന്‍ അനുരഞ്ജനത്തിന്‍റെ മനുഷ്യനാണെന്നും പിളര്‍പ്പുള്ളിടത്ത് ഐക്യവും കലഹമുള്ളിടത്ത് അനുരഞ്ജനവും വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കുന്നവനാണെന്നും, വൈദിക ഔന്നത്യം ഉൾക്കൊള്ളാത്ത വൈദികൻ ഐക്യത്തിനു പകരം ഭിന്നിപ്പും കലഹവും ഉളവാക്കുമെന്നും ഉദ്ബോധിപ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.