
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ സിൽവർജൂബിലിയുടെ സാഘോഷമായ സമാപനത്തിനുശേഷം വൈദീക വാർഷിക ധ്യാനത്തോടെ പുതിയ തുടക്കം. ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന വാർഷികധ്യാനത്തിനാണ് ഞായറാഴ്ച തുടക്കമായത്. കപ്പൂച്ചിൻ സന്യാസ വൈദീകൻ റവ.ഡോ.ബേർണി വർഗീസാണ് ധ്യാനം നയിക്കുന്നത്.
ജൂബിലി വർഷവും കടന്ന് ഇരുപത്തിയാറാമത് വർഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ അദ്ധ്യാത്മിക ജീവിതത്തിൽ പുത്തനുണർവ് പകരുന്നതിന് ഈ വാർഷികധ്യാനം സഹായിക്കുമെന്നും, കഴിഞ്ഞകാലഘട്ട ജീവിതത്തിലേയ്ക്കൊരു ആവലോകനവും കൂടിയായിരിക്കും ഈ ധ്യാനമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
തിരുവചന സഹായത്തോടെ മനഃശാസ്ത്ര സമീപനവും ഉൾക്കൊള്ളിച്ച് ഒരു സൈക്കോ-സ്പിരിച്ച്വൽ ധ്യാനരീതിയിലാണ് വാർഷികധ്യാനം നയിക്കപ്പെടുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.