
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ജീവിതാന്ത്യം ഒരു നേര്‍ക്കാഴ്ചയാണെന്നും, അത് ദൈവവുമായുള്ള ഒരു അഭിമുഖമാണെന്നും, മാത്രമല്ല അത് കാരുണ്യത്തിന്‍റെ നേര്‍ക്കാഴ്ചയും സന്തോഷത്തിന്റെയും സ്വര്‍ഗ്ഗീയാനന്ദത്തിന്റേതുമായിരിക്കുമെന്നും, അതിനാൽ തന്നെ ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ ജീവിതത്തില്‍ അനിവാര്യമാണെന്നും ഫ്രാൻസിസ് പാപ്പാ. ചൊവ്വാഴ്ച രാവിലെ, വത്തിക്കാനിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ആഹ്വാനം ചെയ്തതാണ് ഈ വാക്കുകൾ.
സകല ജീവജാലങ്ങള്‍ക്കും സൃഷ്ടവസ്തുക്കള്‍ക്കും അന്ത്യമുണ്ട്. ആ അന്ത്യം നിങ്ങള്‍ക്കും എനിക്കുമുണ്ട്. അതു നമ്മുടെ മരണമാണ്! അങ്ങനെ ജീവിതാന്ത്യത്തെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കുന്നതാണ് വിജ്ഞാനം, ബുദ്ധി. മഹത്തുക്കളും വിശുദ്ധാത്മാക്കളും എന്നും ജീവിതാന്ത്യത്തിനായി ഒരുങ്ങി ജീവിച്ചവരാണ്. അവര്‍ ദൈവസന്നിധിയില്‍ മഹത്വീകൃതരായിമാറുകയും ചെയ്തുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധാത്മാവിന്റെ വെളിവിനായി ഈ ആഴ്ചക്കാലം നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്നും, സമയത്തെക്കുറിച്ചുള്ള വിജ്ഞാനം തരണമേ, ജീവിതാന്ത്യത്തെക്കുറിച്ച് അവബോധം നല്കണമേ, നിത്യമായ വിധിയെക്കുറിച്ചുള്ള വെളിവു നല്കണമേ, മരണത്തെക്കുറിച്ചും ക്രിസ്തുവിലുള്ള ഉയിര്‍പ്പിനെക്കുറിച്ചുമുള്ള വിജ്ഞാനം തരണമേ, വിശ്വാസത്തില്‍ ഇതെല്ലാം ഗ്രഹിക്കാനും, മനസ്സിലാക്കാനുമുള്ള വരംതരണമേ, വെളിച്ചവും വെളിവും നല്കണേ എന്നിങ്ങനെ നിരന്തരം പ്രാർത്ഥിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.