ജഡത്വവും… കെടുകാര്യസ്ഥതയും

ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ... ജാഗ്രതയോടെ വർത്തിക്കാം

ജഡത്വാവസ്ഥ (inertia); ചലന ശക്തിയില്ലാത്ത, ആലസ്യ ഭാവം, കെടുകാര്യസ്ഥത, ലക്ഷ്യബോധമില്ലായ്മയുടെയും, നിരുത്തരവാദിത്വത്തിന്റെയും മുഖമുദ്രയാണ്. ചലനാത്മകത, ജീവന്റെ ത്രസിപ്പ് നഷ്ടപ്പെടുക എന്നുവച്ചാൽ ജഡികാവസ്ഥയാണ്. സ്ഥിരോത്സാഹക്കുറവും, ദീർഘവീക്ഷണവും ദിശാബോധവും നഷ്ടപ്പെടുക എന്നുപറയുമ്പോൾ അക്ഷരാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു “ശവം” എന്ന് സാരം. ആധുനിക ലോകത്തിനെ 80% ജഡികാവസ്ഥ ഗ്രസിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാരക രോഗം കണക്കേ കെടുകാര്യസ്ഥത ബാധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ജഡികാവസ്ഥയിൽ നിന്ന് ജാഗ്രതാപൂർവ്വം മോചനം പ്രാപിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതായിട്ട് മാറുമെന്നതിൽ സംശയിക്കേണ്ടതില്ല… ചരിത്രം നൽകുന്ന പാഠം.

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, കൈക്കൂലിയും കോഴപ്പണത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് കെടുകാര്യസ്ഥത. അതായത് സമയബന്ധിതമായി, മുൻഗണനാപ്രകാരം ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾ വച്ച് താമസിപ്പിക്കുക, ഫയലുകൾ യഥാസമയം തീർപ്പാക്കാതിരിക്കുക എന്നിവ. ഇത് മുകൾ തട്ട് മുതൽ താഴെ തട്ട് വരെ നീണ്ടു കിടക്കുന്ന ഒരു കുരുക്കാണ്. ഇതിന്റെ ഫലമായി പുരോഗതിയും, വികസനവും, സൃഷ്ടിപരമായ പ്രവർത്തനങ്ങളും മുരടിക്കുന്നു. ഒരു നാടിന്റെയും സംസ്കാരത്തെയും സ്വപ്നങ്ങളാണ് നഷ്ടമാകുന്നത്. ഈ കെടുകാര്യസ്ഥതയുടെ ദൂഷ്യഫലങ്ങൾ ഇളംതലമുറയിലും കടന്നുവരുന്നുണ്ട്. പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദർശിക്കുവാൻ കഴിയും.

ഇതിന് ഒരേഒരു പോംവഴി എന്നത് ഓരോ പൗരനും ഉത്തരവാദിത്വ പൂർണ്ണമായ ജീവിതം നയിക്കാൻ ദൃഢപ്രതിജ്ഞ എടുത്തേ മതിയാവൂ. നിയമത്തിന്റെ അടിത്തറയിൽ പണിതുയർത്തുന്ന ഒരു നീതി ബോധം ഉണ്ടാവണം. അനീതിയുടെ ഉറവിടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെറിയുവാനുള്ള ഉദ്ദേശശുദ്ധിയും, കാര്യപ്രാപ്തിയും ഉള്ള വ്യക്തികളെ കൊടിയുടെ നിറം നോക്കാതെ, സ്വാർത്ഥ രാഷ്ട്രീയനേട്ടം നോക്കാതെ ചുമതലപ്പെടുത്തണം. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് ഉത്തമ അവബോധമുണ്ടാവണം, അവ സംരക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തണം. അവകാശങ്ങളോടൊപ്പം ഓരോ വ്യക്തിയും ചെയ്യേണ്ടതായ “കടമ”കളും യഥാസമയം നിറവേറ്റണം. ഒരു കൂട്ടായ യത്നം, യജ്ഞം അനിവാര്യമാണ്.

ഭരണകൂടത്തെ മാത്രം പഴിചാരി നമുക്കാർക്കും രക്ഷപ്പെടാനാവില്ല. ഭരണചക്രം തിരിക്കുന്നവർക്കും സ്വാർത്ഥതയും, വ്യക്തി താൽപര്യങ്ങളും, പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും ഉണ്ട്. ഇവിടെ ജന നന്മയെക്കാൾ, നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തേക്കാൾ രാഷ്ട്രീയപകിട കളിച്ച് അധികാരത്തിന്റെ ശീതള ഛായയിൽ ആലസ്യം പൂണ്ട കിടക്കാനാണ് താല്പര്യം. കെടുകാര്യസ്ഥത ഒരു ശാപമാണ്. കാലം ആരെയും കത്ത് നിൽക്കില്ല. ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ… ജാഗ്രതയോടെ വർത്തിക്കാം!!!

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago