ജഡത്വവും… കെടുകാര്യസ്ഥതയും

ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ... ജാഗ്രതയോടെ വർത്തിക്കാം

ജഡത്വാവസ്ഥ (inertia); ചലന ശക്തിയില്ലാത്ത, ആലസ്യ ഭാവം, കെടുകാര്യസ്ഥത, ലക്ഷ്യബോധമില്ലായ്മയുടെയും, നിരുത്തരവാദിത്വത്തിന്റെയും മുഖമുദ്രയാണ്. ചലനാത്മകത, ജീവന്റെ ത്രസിപ്പ് നഷ്ടപ്പെടുക എന്നുവച്ചാൽ ജഡികാവസ്ഥയാണ്. സ്ഥിരോത്സാഹക്കുറവും, ദീർഘവീക്ഷണവും ദിശാബോധവും നഷ്ടപ്പെടുക എന്നുപറയുമ്പോൾ അക്ഷരാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു “ശവം” എന്ന് സാരം. ആധുനിക ലോകത്തിനെ 80% ജഡികാവസ്ഥ ഗ്രസിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാരക രോഗം കണക്കേ കെടുകാര്യസ്ഥത ബാധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ജഡികാവസ്ഥയിൽ നിന്ന് ജാഗ്രതാപൂർവ്വം മോചനം പ്രാപിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതായിട്ട് മാറുമെന്നതിൽ സംശയിക്കേണ്ടതില്ല… ചരിത്രം നൽകുന്ന പാഠം.

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, കൈക്കൂലിയും കോഴപ്പണത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് കെടുകാര്യസ്ഥത. അതായത് സമയബന്ധിതമായി, മുൻഗണനാപ്രകാരം ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾ വച്ച് താമസിപ്പിക്കുക, ഫയലുകൾ യഥാസമയം തീർപ്പാക്കാതിരിക്കുക എന്നിവ. ഇത് മുകൾ തട്ട് മുതൽ താഴെ തട്ട് വരെ നീണ്ടു കിടക്കുന്ന ഒരു കുരുക്കാണ്. ഇതിന്റെ ഫലമായി പുരോഗതിയും, വികസനവും, സൃഷ്ടിപരമായ പ്രവർത്തനങ്ങളും മുരടിക്കുന്നു. ഒരു നാടിന്റെയും സംസ്കാരത്തെയും സ്വപ്നങ്ങളാണ് നഷ്ടമാകുന്നത്. ഈ കെടുകാര്യസ്ഥതയുടെ ദൂഷ്യഫലങ്ങൾ ഇളംതലമുറയിലും കടന്നുവരുന്നുണ്ട്. പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദർശിക്കുവാൻ കഴിയും.

ഇതിന് ഒരേഒരു പോംവഴി എന്നത് ഓരോ പൗരനും ഉത്തരവാദിത്വ പൂർണ്ണമായ ജീവിതം നയിക്കാൻ ദൃഢപ്രതിജ്ഞ എടുത്തേ മതിയാവൂ. നിയമത്തിന്റെ അടിത്തറയിൽ പണിതുയർത്തുന്ന ഒരു നീതി ബോധം ഉണ്ടാവണം. അനീതിയുടെ ഉറവിടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെറിയുവാനുള്ള ഉദ്ദേശശുദ്ധിയും, കാര്യപ്രാപ്തിയും ഉള്ള വ്യക്തികളെ കൊടിയുടെ നിറം നോക്കാതെ, സ്വാർത്ഥ രാഷ്ട്രീയനേട്ടം നോക്കാതെ ചുമതലപ്പെടുത്തണം. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് ഉത്തമ അവബോധമുണ്ടാവണം, അവ സംരക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തണം. അവകാശങ്ങളോടൊപ്പം ഓരോ വ്യക്തിയും ചെയ്യേണ്ടതായ “കടമ”കളും യഥാസമയം നിറവേറ്റണം. ഒരു കൂട്ടായ യത്നം, യജ്ഞം അനിവാര്യമാണ്.

ഭരണകൂടത്തെ മാത്രം പഴിചാരി നമുക്കാർക്കും രക്ഷപ്പെടാനാവില്ല. ഭരണചക്രം തിരിക്കുന്നവർക്കും സ്വാർത്ഥതയും, വ്യക്തി താൽപര്യങ്ങളും, പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും ഉണ്ട്. ഇവിടെ ജന നന്മയെക്കാൾ, നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തേക്കാൾ രാഷ്ട്രീയപകിട കളിച്ച് അധികാരത്തിന്റെ ശീതള ഛായയിൽ ആലസ്യം പൂണ്ട കിടക്കാനാണ് താല്പര്യം. കെടുകാര്യസ്ഥത ഒരു ശാപമാണ്. കാലം ആരെയും കത്ത് നിൽക്കില്ല. ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ… ജാഗ്രതയോടെ വർത്തിക്കാം!!!

vox_editor

Share
Published by
vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago