
ജഡത്വാവസ്ഥ (inertia); ചലന ശക്തിയില്ലാത്ത, ആലസ്യ ഭാവം, കെടുകാര്യസ്ഥത, ലക്ഷ്യബോധമില്ലായ്മയുടെയും, നിരുത്തരവാദിത്വത്തിന്റെയും മുഖമുദ്രയാണ്. ചലനാത്മകത, ജീവന്റെ ത്രസിപ്പ് നഷ്ടപ്പെടുക എന്നുവച്ചാൽ ജഡികാവസ്ഥയാണ്. സ്ഥിരോത്സാഹക്കുറവും, ദീർഘവീക്ഷണവും ദിശാബോധവും നഷ്ടപ്പെടുക എന്നുപറയുമ്പോൾ അക്ഷരാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു “ശവം” എന്ന് സാരം. ആധുനിക ലോകത്തിനെ 80% ജഡികാവസ്ഥ ഗ്രസിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാരക രോഗം കണക്കേ കെടുകാര്യസ്ഥത ബാധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ജഡികാവസ്ഥയിൽ നിന്ന് ജാഗ്രതാപൂർവ്വം മോചനം പ്രാപിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതായിട്ട് മാറുമെന്നതിൽ സംശയിക്കേണ്ടതില്ല… ചരിത്രം നൽകുന്ന പാഠം.
സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, കൈക്കൂലിയും കോഴപ്പണത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് കെടുകാര്യസ്ഥത. അതായത് സമയബന്ധിതമായി, മുൻഗണനാപ്രകാരം ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾ വച്ച് താമസിപ്പിക്കുക, ഫയലുകൾ യഥാസമയം തീർപ്പാക്കാതിരിക്കുക എന്നിവ. ഇത് മുകൾ തട്ട് മുതൽ താഴെ തട്ട് വരെ നീണ്ടു കിടക്കുന്ന ഒരു കുരുക്കാണ്. ഇതിന്റെ ഫലമായി പുരോഗതിയും, വികസനവും, സൃഷ്ടിപരമായ പ്രവർത്തനങ്ങളും മുരടിക്കുന്നു. ഒരു നാടിന്റെയും സംസ്കാരത്തെയും സ്വപ്നങ്ങളാണ് നഷ്ടമാകുന്നത്. ഈ കെടുകാര്യസ്ഥതയുടെ ദൂഷ്യഫലങ്ങൾ ഇളംതലമുറയിലും കടന്നുവരുന്നുണ്ട്. പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദർശിക്കുവാൻ കഴിയും.
ഇതിന് ഒരേഒരു പോംവഴി എന്നത് ഓരോ പൗരനും ഉത്തരവാദിത്വ പൂർണ്ണമായ ജീവിതം നയിക്കാൻ ദൃഢപ്രതിജ്ഞ എടുത്തേ മതിയാവൂ. നിയമത്തിന്റെ അടിത്തറയിൽ പണിതുയർത്തുന്ന ഒരു നീതി ബോധം ഉണ്ടാവണം. അനീതിയുടെ ഉറവിടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെറിയുവാനുള്ള ഉദ്ദേശശുദ്ധിയും, കാര്യപ്രാപ്തിയും ഉള്ള വ്യക്തികളെ കൊടിയുടെ നിറം നോക്കാതെ, സ്വാർത്ഥ രാഷ്ട്രീയനേട്ടം നോക്കാതെ ചുമതലപ്പെടുത്തണം. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് ഉത്തമ അവബോധമുണ്ടാവണം, അവ സംരക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തണം. അവകാശങ്ങളോടൊപ്പം ഓരോ വ്യക്തിയും ചെയ്യേണ്ടതായ “കടമ”കളും യഥാസമയം നിറവേറ്റണം. ഒരു കൂട്ടായ യത്നം, യജ്ഞം അനിവാര്യമാണ്.
ഭരണകൂടത്തെ മാത്രം പഴിചാരി നമുക്കാർക്കും രക്ഷപ്പെടാനാവില്ല. ഭരണചക്രം തിരിക്കുന്നവർക്കും സ്വാർത്ഥതയും, വ്യക്തി താൽപര്യങ്ങളും, പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും ഉണ്ട്. ഇവിടെ ജന നന്മയെക്കാൾ, നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തേക്കാൾ രാഷ്ട്രീയപകിട കളിച്ച് അധികാരത്തിന്റെ ശീതള ഛായയിൽ ആലസ്യം പൂണ്ട കിടക്കാനാണ് താല്പര്യം. കെടുകാര്യസ്ഥത ഒരു ശാപമാണ്. കാലം ആരെയും കത്ത് നിൽക്കില്ല. ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ… ജാഗ്രതയോടെ വർത്തിക്കാം!!!
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.