
കാഴ്ചയും ഉള്‍കാഴ്ചയും
ഗൗളി (പല്ലി) ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖയില്ല. ഒരു ‘നിരീക്ഷണം’ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ ഗൗളിയെ ഉപയോഗിക്കുകയാണ്… ഗൗളിയോട് കടപ്പാട്…!
ഗൗളി മച്ചില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മച്ച് (മേല്‍ക്കൂര) താങ്ങി നിര്‍ത്തുന്നത് ഗൗളി എന്നാണ് തോന്നുക. എന്നാല്‍ മച്ചില്‍ നിന്ന് മാറുമ്പോഴും മേല്‍ക്കൂര നിലംപതിക്കുന്നില്ല. അപ്പോള്‍ നമുക്ക് വിവേകമുണ്ടാകുന്നു – ഗൗളിയല്ലാ മച്ച് താങ്ങി നിറുത്തിയതെന്ന്… യുക്തിഭഭ്രമായ ചിന്ത.
ഈ ഗൗളി ശാസ്ത്രത്തിന്‍റെ രണ്ടാംഭാഗം നോക്കാം… ഈ ലോകം മുഴുവന്‍ താങ്ങി നിറുത്തുന്നത് തങ്ങളാണെന്ന് ചിന്തിക്കുന്ന ഒത്തിരിപേര്‍ നമുക്കു ചുറ്റുമുണ്ട്….
Ego… Ego… ഞാന്‍ ഉറക്കം എണീല്‍ക്കുന്നതിനു മുമ്പ് സൂര്യന്‍ ഉദിക്കാന്‍ പാടില്ല. ഞാന്‍ ഇല്ലെങ്കില്‍ എന്‍റെ രാഷ്ട്രീയ പാര്‍ട്ടി നിലംപൊത്തും. ഞാനില്ലെങ്കില്‍ പളളിത്തിരുനാളിന് കൊടി ഉയരില്ല. ഞാനില്ലെങ്കില്‍ കുടുംബം തകരും. കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും എന്‍റെ തലയിലാണ്… ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെയുണ്ട്.
പ്രിയ സുഹൃത്തേ… നിങ്ങളില്ലെങ്കിലും മേല്പറഞ്ഞ കാര്യങ്ങളൊക്കെ മുറപോലെ നടക്കും… മറക്കരുത്… നിങ്ങള്‍ക്കില്ലാത്ത മേന്മയും പദവിയും അഹന്തയും ഈഗോയും നിങ്ങളെക്കൊണ്ടെത്തിക്കുന്നത് അപകര്‍ഷതയിലേക്കും, അന്തസാര ശൂന്യതയിലേക്കും മാരക രോഗത്തിലേക്കും ആയിരിക്കുമെന്ന പരമസത്യം മറക്കാതിരിക്കുക.
ഓരോരുത്തരും ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടതായ ഉത്തരവാദിത്വം മുന്‍ഗണനാ ക്രമത്തില്‍, സമയബന്ധിതമായ വിധത്തില്‍ നിര്‍വഹിക്കുക എന്നതാണ് ഉത്തമം. കെടുകാര്യസ്ഥത, ആലസ്യം, ഉത്തരവാദിത്വങ്ങളില്‍ നിന്നുളള ഒളിച്ചോട്ടം, എന്നിവ ഒരു ‘ഉപസംസ്കാരമായിട്ട്’ മാറിയിരിക്കുകയാണ്.
“തൊഴുത്തുമാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ”? എന്നു ഗവേഷണം നടത്തുന്ന ഒരു അധമ മനോഭാവം നമ്മെ നിര്‍ഗുണരാക്കാനേ ഉപകരിക്കൂ. “ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ എളുപ്പം”… എന്നാല്‍ ‘ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പ്രയാസം’ എന്നത് കേവലം പഴമൊഴി. എന്നാല്‍ ഉറക്കം നടിക്കുന്നവനെ ചവിട്ടി (തൊഴിച്ച്) ഉണര്‍ത്താന്‍ നമുക്കു നീളമുളള കാലുകള്‍ വേണം; പ്രതിബദ്ധത, സാമൂഹ്യാവബോധം, ജാഗ്രതാപൂര്‍ണമായ അപഗ്രഥനം, വിലയിരുത്തല്‍ എന്നിവ അനിവാര്യമാണ്.
ദൈവാശ്രയബോധവും ആത്മവിശ്വാസവും പ്രത്യാശയും നിധിപോലെ സൂക്ഷിക്കാം.
വിജയാശംസകള്‍ നേരുന്നു!!!
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.