
ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനത്തെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ബഹുമാനപ്പെട്ട സർക്കാരിനോടും പൊതുസമൂഹത്തോടുമായാണ് കർദിനാൾ അഭ്യർത്ഥന നടത്തിയത്. എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തെ മുഴുവനും കടൽക്ഷോഭം മൂലമുള്ള വെള്ളം വിഴുങ്ങിയ ഇരിക്കുകയാണ് ജനങ്ങളെല്ലാം വലിയ ദുരിതത്തിലാണ് വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ടെറസുകളിലും മറ്റുമായിട്ടാണ് അവർ ഇപ്പോൾ കഴിയുന്നതെന്ന സാഹചര്യം ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ പറഞ്ഞു.
സത്വരശ്രദ്ധ ചെല്ലാനത്ത് ജനങ്ങളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുമ്പോഴും, കാരിത്താസ് ഇന്ത്യയുടെ അടിയന്തര സഹായം ഉടനെ എത്തിക്കാമെന്നും കെ.സി.ബി.സി. പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസത്തിന് അത് തികച്ചും അപര്യാപ്ത്തമായിരിക്കുമെന്നും, സമീപപ്രദേശങ്ങളിലെ സഭാസംവിധാനങ്ങളും പൊതുസമൂഹവും ഉടനെ ആവശ്യമായ സഹായം എത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോവിഡ്-19 പടരുന്ന സാഹചര്യവും അവിടെ നിലനിൽക്കുന്നതിനാൽ സർക്കാർ നിയോഗിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അവശ്യമായ സേവനവും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും, ദുരിതത്തിൽ ആയിരിക്കുന്ന ചെല്ലാനത്തെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ ചിന്തയിലും പ്രാർത്ഥനയിലും ഉണ്ടായിരിക്കണമെന്നും കർദിനാൾ പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.