
ജോസ് മാർട്ടിൻ
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും, കേരളാ കാത്തലിക് കൗൺസിലിന്റെയും സംയുക്ത സമ്മേളനം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയിൽ എക്കാലത്തും സംവാദനത്തിനും ചർച്ചകൾക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാർഗങ്ങളും ഉണ്ടെന്നും, സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തിൽ പ്രകാശിതമാക്കുന്നതാകണമെന്നും കർദിനാൾതന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെ.സി.സി. സെക്രട്ടറി അഡ്വ.ജോജി ചിറയിൽ പതിനൊന്നാമത് വാർഷികയോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന സിനഡിന്റെ മുഖ്യപ്രമേയമായ ‘സഭയിലെ സിനഡാലിറ്റി’ എന്ന വിഷയം സംബന്ധിച്ച് റവ.ഡോ.ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു.
ഉച്ചകഴിഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി.യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീമതി ജെസ്സി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. തുടർ ദിവസങ്ങളിൽ നടക്കുന്ന കെ.സി.ബി.സി. സമ്മേളനത്തിൽ പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച പൊതു ചർച്ചകൾ നടന്നു.
കൂടാതെ, നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള വിവാഹ രജിസ്ട്രേഷൻ ബിൽ പിൻവലിക്കണമെന്നും, റവന്യൂ ഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തുരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം ഇറക്കണമെന്നും, പ്രമേയങ്ങളിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദൾ പ്രവർത്തകർ സാഗർ രൂപതയിലെ ഗഞ്ച് ബസാദ് എം.എം.ബി. മിഷൻ സ്റ്റേഷനിലെ സെന്റ് ജോസഫ് സ്കൂളിൽ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ കേരള കാത്തലിക് കൗൺസിൽ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തിയതായും, കുറ്റക്കാർക്കെതിരേ ഉചിതമായ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടതായും കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.