Categories: Kerala

ചെല്ലാനം പദ്ധതിക്കായി 344.2 കോടി രൂപ അനുവദിച്ച സര്‍ക്കാരിന് നന്ദി അറിയിച്ച് കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും

കാലവിളംബമില്ലാതെ ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

ജോസ് മാർട്ടിൻ

കൊച്ചി: ചെല്ലാനത്തെ തീരശോഷണവും അതിന്റെ പ്രത്യാഘാതമായി അനുഭവപ്പെടുന്ന കടല്‍കയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചിലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) യും, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) യും കേരള സര്‍ക്കാരിനെ അനുമോദിക്കുന്നുവെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കെ.ആര്‍.എല്‍.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിലും അറിയിച്ചു. കാലവിളംബമില്ലാതെ ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം സാധ്യമായ സഹകരണങ്ങള്‍ നൽകുന്നതിലുള്ള സഭയുടെ സന്നദ്ധത സര്‍ക്കാരിനോട് അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

ചെല്ലാനത്തെ ജനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാണ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.ആര്‍.എല്‍.സി.ബി.സി.) നേതൃത്വത്തിലുള്ള ‘കടല്‍’ എന്ന സംഘടനയും കെ.ആര്‍.എല്‍.സി.സി. യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ രൂപതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘കെയര്‍ ചെല്ലാന’വും പ്രശ്‌ന പരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും, ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നുവെന്നും, എല്ലാവരെയും കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും അഭിനന്ദിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും, ചെല്ലാനത്തു നടപ്പാക്കുന്നതുപോലെ കേരളത്തിന്റെ അപകടകരമായ മറ്റു തീരപ്രദേശങ്ങളിലും സംരക്ഷണ പദ്ധതികള്‍ സർക്കാർ നടപ്പിലാക്കണമെന്നും, തീരവും കടലും മത്സ്യതൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും അന്യമാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ പുന:രാലോചിക്കണമെന്നും, പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്ന വസ്തുവകകളുടെ തോതനുസരിച്ച് നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ സത്വരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുണ്ടാകണമെന്നും കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും ആവശ്യപ്പെടുന്നുണ്ട്.

vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago