
അനിൽ ജോസഫ്
കൊല്ലം: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിലക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റ് ഡോ.ജോസഫ് കരിയില്‍. സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണ് ഇവരുടെ ലക്ഷ്യം. ചര്‍ച്ചാക്ടിന് പിന്നില്‍ ഒരു വലിയ വിഭാഗം സഭാവിരുദ്ധരാണ് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ പകല്‍ കൊളളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ ലത്തീന്‍ കത്തോലിക്കനില്‍ നിന്ന് എടുത്ത് കളയുന്നത് അതിനുദാഹരണമാണ് പാര്‍ലിമെന്റിലും നിയമസഭകളിലും ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്ത് കളയാനുളള നീക്കം. മറ്റാരുടെയും അവകാശങ്ങള്‍ അപഹരിക്കാനല്ല. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് സമുദായം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊല്ലം ബിഷപ് ഡോ.ആന്‍റണി മുല്ലശ്ശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഡോ.വിന്‍സെന്‍റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ഡോ.സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, എം വിന്‍സെന്‍റ് എംഎല്‍എ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ.ക്രിസ്റ്റിഫെര്‍ണാണ്ടസ് ഐഎഎസ്, കൊല്ലം ഡെപ്പ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.