
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഗ്രീസിലെ ഏതന്‍സ് നഗരത്തിനടുത്തുണ്ടായ വൻ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ തന്റെ ദുഃഖം അറിയിച്ചു.
ടെലിഗ്രാം സന്ദേശത്തിലൂടെ ഭരണാധികാരികളെയും സഭാനേതൃത്വത്തെയുമാണ് പാപ്പാ സാന്ത്വനം അറിയിച്ചത്.
കാട്ടുതീയുടെ ദുരന്തത്തില്‍പ്പെട്ട ഗ്രീസിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പാ മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പരേതരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ തന്നെ, ദുരന്തത്തില്‍ വിഷമിക്കുന്ന സകലരെയും ദൈവത്തിന്‍റെ കരുണയുള്ള സ്നേഹത്തിനു സമര്‍പ്പിച്ചുകൊണ്ടും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായവര്‍ക്കും തന്‍റെ സാന്ത്വനസാമീപ്യം അറിയിച്ചുകൊണ്ടുമാണ് പാപ്പായുടെ സന്ദേശം.
ജൂലൈ 23 തിങ്കളാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഏതന്‍സ് നഗരത്തിനടുത്ത് ആറ്റിക്ക പ്രവിശ്യയില്‍ 74 പേര്‍ മരണമടയുകയും
200-ഓളംപേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.