
സ്വന്തം ലേഖകൻ
സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് 6 വർഷത്തെ ജയില്‍ ശിക്ഷയ്ക്കായി വിധിക്കപ്പെട്ട് ഒരു വര്‍ഷക്കാലമായി ജയില്‍ അടക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1996-ൽ മെൽബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രൽ സാക്രിസ്റ്റിയിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിയോടെ അസാധുവായത്. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു വിധിക്ക് ശേഷം 78 കാരനായ കര്‍ദ്ദിനാളിന്റെ പ്രതികരണം.
നേരത്തെ കുറ്റാരോപണമുണ്ടായപ്പോൾ തന്നെ അദ്ദേഹത്തെ വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്ന് ഫ്രാൻസിസ് പാപ്പാ മാറ്റിയിരുന്നു. 2018 ഡിസംബറിലാണ് കീഴ്ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന്, കർദിനാൾ പെല്ലിന്റെ ആദ്യ അപ്പീൽ ഓസ്‌ട്രേലിയൻ സ്റ്റേറ്റ് ഓഫ് വിക്ടോറിയയിലെ സുപ്രീം കോടതി നിരസിക്കുകയും, 2019 ഫെബ്രുവരിയിൽ കോടതി കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ ശിക്ഷ പ്രഖ്യാപിച്ചതു മുതൽ, കർദിനാൾ പെൽ 6 വർഷത്തെ തടവ് അനുഭവിച്ചു വരികയായിരുന്നു.
കർദിനാൾ പെല്ലിന്റെ അപ്പീൽ അഭ്യർത്ഥനയെ തുടർന്ന് 2020 മാർച്ച് 12-ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയിലെ ഏഴ് അംഗങ്ങളും കർദിനാൾ പെല്ലിന്റെ വിധിയെസംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ കേൾക്കുകയും, വിധി നിലനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് വിവരങ്ങൾ രേഖാമൂലം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നിയമസംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് കർദിനാളിന്റെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇപ്പോഴത്തെ വിധി.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.