Categories: World

കർദിനാൾ ജോര്‍ജ് പെൽ കുറ്റവിമുക്തനായി; തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് കർദിനാൾ

പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി...

സ്വന്തം ലേഖകൻ

സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് 6 വർഷത്തെ ജയില്‍ ശിക്ഷയ്ക്കായി വിധിക്കപ്പെട്ട് ഒരു വര്‍ഷക്കാലമായി ജയില്‍ അടക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1996-ൽ മെൽബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രൽ സാക്രിസ്റ്റിയിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിയോടെ അസാധുവായത്. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു വിധിക്ക് ശേഷം 78 കാരനായ കര്‍ദ്ദിനാളിന്റെ പ്രതികരണം.

നേരത്തെ കുറ്റാരോപണമുണ്ടായപ്പോൾ തന്നെ അദ്ദേഹത്തെ വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്ന് ഫ്രാൻസിസ് പാപ്പാ മാറ്റിയിരുന്നു. 2018 ഡിസംബറിലാണ് കീഴ്ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന്, കർദിനാൾ പെല്ലിന്റെ ആദ്യ അപ്പീൽ ഓസ്‌ട്രേലിയൻ സ്റ്റേറ്റ് ഓഫ് വിക്ടോറിയയിലെ സുപ്രീം കോടതി നിരസിക്കുകയും, 2019 ഫെബ്രുവരിയിൽ കോടതി കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ ശിക്ഷ പ്രഖ്യാപിച്ചതു മുതൽ, കർദിനാൾ പെൽ 6 വർഷത്തെ തടവ് അനുഭവിച്ചു വരികയായിരുന്നു.

കർദിനാൾ പെല്ലിന്റെ അപ്പീൽ അഭ്യർത്ഥനയെ തുടർന്ന് 2020 മാർച്ച് 12-ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയിലെ ഏഴ് അംഗങ്ങളും കർദിനാൾ പെല്ലിന്റെ വിധിയെസംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ കേൾക്കുകയും, വിധി നിലനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് വിവരങ്ങൾ രേഖാമൂലം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നിയമസംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് കർദിനാളിന്റെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇപ്പോഴത്തെ വിധി.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

4 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago