
സ്വന്തം ലേഖകൻ
ക്വാരഘൊഷ്: അസീറിയന്‍ പട്ടണമായ ക്വോരഘോഷിന്റെ സംസ്ക്കാരവും വൈവിധ്യവും ജനങ്ങളില്‍ ഉൾച്ചേര്‍ന്നിരുക്കുന്നതായി ഫ്രാന്‍സിസ് പാപ്പ. ക്വാരഘൊഷിലെ അമലോത്ഭവ നാഥയുടെ കത്തീഡ്രലിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. 35000 ജനങ്ങള്‍മാത്രമുള്ള പട്ടണമായ ഖരഖോഷില്‍ പാപ്പയെ സ്വീകരിക്കാനും ഒരു നോക്കുകാണുവാനുമായി പാതയോരങ്ങളില്‍ നിരവധിപ്പേര്‍ കാത്തുനില്പുണ്ടായിരുന്നു.
നേരത്തെ ദേവാലയത്തിനുമുന്നിലെത്തിയ പാപ്പായെ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനും ഇതരസഭാധികാരികളും ചേര്‍ന്ന് ദേവാലയത്തിനകത്തേക്കാനയിച്ചു. രണ്ടുകുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് യോനാന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പയുടെ പ്രഭാഷണം ഉണ്ടായിരുന്നു. 2500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 54 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള ദേവാലയത്തില്‍ ദേശവാസികള്‍ക്കൊപ്പം ഒന്നരമണിക്കൂറോളം പാപ്പ സംവദിച്ചു.
തനിക്ക് ക്വാരഘൊഷിലെ നിവാസികളുടെ അടുത്ത് എത്താന്‍ അവസരം നൽകിയ ദൈവത്തിന് പാപ്പാ നന്ദി പ്രകാശിപ്പിച്ചു. പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനുള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്കും പാപ്പാ തന്റെ കൃതജ്ഞത രേഖപ്പെടുത്തി. വചന വിചിന്തനത്തിനു ശേഷം ത്രികാലപ്രാര്‍ത്ഥന നടത്തി ക്വാരഘോഷില്‍ നിന്ന് മടങ്ങി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.