
അജിത്ത് തങ്കച്ചൻ കാനപ്പിള്ളി
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ യുവജനദിന സന്ദേശം. ഒരു യുവജനദിനം കൂടി കടന്ന് വരുമ്പോൾ ഒരായിരം പ്രാർത്ഥനാശംസകൾ എല്ലാ യുവജനങ്ങൾക്കും ആശംസിക്കുന്നു എന്ന മുഖവുരയോടെയാണ് യുവജനദിന സന്ദേശത്തിന്റെ തുടക്കം.
2018 ഒക്ടോബറിൽ റോമിൽ നടന്ന യുവജന സിനഡിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷം സഭയുവജന ദിനം ആഘോഷിക്കുന്നത്, ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ക്രിസ്തു ജീവിക്കുന്നു, നിങ്ങൾ ജീവനുള്ളവരായിരിക്കാൻ അവിടുന്നാഗ്രഹിക്കുന്നു”.
യുവജനങ്ങളോട് പറയുന്നു നിങ്ങൾ “ഇന്നാണ്” എന്ന്. ഈ വാക്കിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്. യുവജനങ്ങൾ ലോകത്തിൽ ഇന്നാണ്, ഇന്നിനാണ് വലിയ പ്രാധാന്യം കൈവരുന്നത്.
ഭീകരവാദവും, ലഹരിയും, മറ്റനവധി തിന്മയുടെ സാഹചര്യങ്ങളും ഏറെ ബാധിക്കുന്ന യുവജനങ്ങൾ ഏറെ കരുതലായിരിക്കുവാൻ ഈ കാലഘട്ടത്തിൽ ശ്രമിക്കണമെന്ന് നമ്മെ ഓമ്മപ്പെടുത്തുകയാണ്.
കെ.സി.വൈ.എം.ലൂടെയും, മറ്റ് യുവജന സംഘടനകളിലൂടെയും ഇന്നിന്റെ മുഖമാകുവാൻ നാം പരിശ്രമിക്കണം,
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് സാധിക്കണം രാഷ്ട്രിയ – അധിക മേഖലകളിലും, തൊഴിൽ മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലും, ഉദ്യോഗസ്ഥ തലങ്ങളിലും വളരാൻ നമ്മുക്ക് സാധിക്കണം. നിരന്തര പരിശ്രമങ്ങളിലൂടെ മാത്രമെ ഇത് സാധ്യമാവുകയുള്ളു.
ഈ യുവജന ദിനം കെ.സി.വൈ.എം.സംസ്ഥാന സമിതിയുടെ “സമ്മാധാന നടത്ത”വുമായിട്ടാണ് കേരളമാകെ ആഘോഷിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ നേതൃത്വം നല്കിയ സമ്മാധാന സന്ദേശ റാലി ഉയർത്തിയ ആശയങ്ങളാണ് ഈ വർഷത്തെ നമ്മുടെ മുദ്രവാക്യം.
നിരന്തരമായ ഇടപ്പെടലുകളിലൂടെ മാത്രമെ നമ്മുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളു, സഭയുടെയും, രാഷ്ട്രത്തിന്റെയും, നമ്മുടെ തന്നെയും ഉന്നമനമായിരിക്കണം അത്യന്തിക ലക്ഷ്യം. ഈ യുവജനദിനത്തിൽ നമ്മുക്കും ഇന്നിന്റെ മുഖമാകുവാൻ ശ്രമിക്കാം. ഇന്നിന്റെ യുവജനങ്ങളായി ഇന്നിന്റെ ലോകത്ത് പ്രകാശം പരത്താൻ നമ്മുക്ക് ശ്രമിക്കാം.
ഒരിക്കൽ കൂടി ഏവർക്കും യുവജന ദിനാശംസകൾ നേരുന്നു. നന്ദി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.