
ആമോ. – 9:11-15
മത്താ. – 9:14-17
“മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ?.”
കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല. സന്തോഷമുള്ളപ്പോൾ ദുഖിക്കേണ്ട ആവശ്യമില്ല. സമാധാനമുള്ളപ്പോൾ മനസികവിഭ്രാന്തിയുടെ ആവശ്യമില്ല. “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.” എന്ന ക്രിസ്തുനാഥന്റെ വചനം ശ്രവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖമല്ല മറിച്ച് സന്തോഷവും, സമാധാനവുമാണ് കിട്ടുന്നതെന്ന്.
സ്നേഹമുള്ളവരെ, ക്രിസ്തു സാനിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. എന്നാൽ നാം പലപ്പോഴും ഈ സാന്നിധ്യം തിരിച്ചറിയാതെ ദുഖിതരായി കഴിയുകയാണ്. ഈ ദുഃഖത്താൽ കഴിയുമ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹം തിരിച്ചറിയാതെ, മനസ്സിന് ശാന്തിയില്ലാതെ ദൈവത്തെ പഴിചാരി ജീവിക്കുന്നു. “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേരിനുടമയായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്ന വിശ്വാസത്തിലും, പ്രത്യാശയിലും ജീവിക്കേണ്ടവരാണ് നാം. കാരണം ആദിയും, അന്തവുമായ ക്രിസ്തു നമ്മോടൊപ്പം എപ്പോഴുമുണ്ട്.
ദൈവീകസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ആ സ്നേഹത്തിന് മറുപടി നൽകുമ്പോൾ മാത്രമേ അവിടുത്തെ സാനിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ആയതിനാൽ ക്രിസ്തു സാനിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിഞ്ഞു ദൈവഹിതം മനസ്സിലാക്കി ജീവിക്കാനായി ശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, നമ്മുടെ ജീവിതത്തിൽ അങ്ങേ സാനിധ്യം അനുഭവിച്ചറിഞ്ഞു സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.