
ആമോ. – 9:11-15
മത്താ. – 9:14-17
“മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ?.”
കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല. സന്തോഷമുള്ളപ്പോൾ ദുഖിക്കേണ്ട ആവശ്യമില്ല. സമാധാനമുള്ളപ്പോൾ മനസികവിഭ്രാന്തിയുടെ ആവശ്യമില്ല. “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.” എന്ന ക്രിസ്തുനാഥന്റെ വചനം ശ്രവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖമല്ല മറിച്ച് സന്തോഷവും, സമാധാനവുമാണ് കിട്ടുന്നതെന്ന്.
സ്നേഹമുള്ളവരെ, ക്രിസ്തു സാനിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. എന്നാൽ നാം പലപ്പോഴും ഈ സാന്നിധ്യം തിരിച്ചറിയാതെ ദുഖിതരായി കഴിയുകയാണ്. ഈ ദുഃഖത്താൽ കഴിയുമ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹം തിരിച്ചറിയാതെ, മനസ്സിന് ശാന്തിയില്ലാതെ ദൈവത്തെ പഴിചാരി ജീവിക്കുന്നു. “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേരിനുടമയായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്ന വിശ്വാസത്തിലും, പ്രത്യാശയിലും ജീവിക്കേണ്ടവരാണ് നാം. കാരണം ആദിയും, അന്തവുമായ ക്രിസ്തു നമ്മോടൊപ്പം എപ്പോഴുമുണ്ട്.
ദൈവീകസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ആ സ്നേഹത്തിന് മറുപടി നൽകുമ്പോൾ മാത്രമേ അവിടുത്തെ സാനിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ആയതിനാൽ ക്രിസ്തു സാനിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിഞ്ഞു ദൈവഹിതം മനസ്സിലാക്കി ജീവിക്കാനായി ശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, നമ്മുടെ ജീവിതത്തിൽ അങ്ങേ സാനിധ്യം അനുഭവിച്ചറിഞ്ഞു സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.