Categories: Daily Reflection

ഏപ്രിൽ 8: പ്രകാശം

വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു

യോഹന്നാൻ 8:12-20-ൽ യേശുവാണ് ലോകത്തിന്റെ പ്രകാശമെന്നും, അവിടുന്ന് പിതാവിനാൽ അയക്കപ്പെട്ടവനാണെന്നും നാം വായിക്കുന്നു. ഈ വചനഭാഗത്തിന്റെ പശ്ചാത്തലം ജറുസലേമിൽ നടക്കുന്ന കൂടാരത്തിരുന്നാൾ ആണ്. ദേവാലയത്തിന്റെ ഒരുഭാഗത്തു നാലു വലിയ ദീപങ്ങൾ തെളിച്ചുവയ്ക്കുന്നത് കൂടാരത്തിരുന്നാളിന്റെ ആചാരങ്ങളിൽ ഒന്നായിരുന്നു. ഈജിപ്തിൽനിന്നും പുറത്തുവന്നതിനുശേഷം മരുഭുമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ പകൽ മേഘസ്തംപമായും രാത്രി ദീപസ്തംപമായും ദൈവം വഴിനടത്തിയതിന്റെ സ്മരണയായിരുന്നു ദേവാലയത്തിൽ തെളിച്ചുവച്ചിരുന്ന ഈ വലിയ ദീപങ്ങൾ. പുറപ്പാട് യാത്രയിൽ ദൈവം കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവരെ വിടാതെ അനുഗമിച്ചിരുന്ന ദീപസ്തംപവും മേഘസ്തംപവും.

ദൈവത്തെ പ്രകാശമായി ചിത്രീകരിക്കുന്ന മറ്റു സൂചനകളും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും. സങ്കീർത്തനം 27:1 “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ് …”. വരുവാനിരിക്കുന്ന രക്ഷകനെ കുറിച്ച് ഏശയ്യാ 9:2 ൽ പ്രവചിക്കുന്നു: “അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു”. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്ന് പറഞ്ഞപ്പോൾ, പഴയനിയമത്തിൽ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളൊക്കെ യേശുവിൽ പൂർത്തിയാവുകയാണ്.

മരുഭൂമിയിലൂടെയുള്ള നാല്പതുവർഷത്തെ യാത്രയിൽ പ്രകാശമായി ദൈവം കൂടെയുണ്ടായിരുന്നപോലെ, പുതിയനിയമ ഇസ്രായേലായ സഭാമക്കളുടെ ജീവിതയാത്രയിലും പ്രകാശമായി യേശു കൂടെയുണ്ട്. യേശു തുടർന്ന് പറയുന്നു, “എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും”. യേശുവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് അവിടുത്തെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു. നമുക്കും അവിടുത്തെ അടുത്ത് അനുഗമിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago