
യോഹന്നാൻ 8:12-20-ൽ യേശുവാണ് ലോകത്തിന്റെ പ്രകാശമെന്നും, അവിടുന്ന് പിതാവിനാൽ അയക്കപ്പെട്ടവനാണെന്നും നാം വായിക്കുന്നു. ഈ വചനഭാഗത്തിന്റെ പശ്ചാത്തലം ജറുസലേമിൽ നടക്കുന്ന കൂടാരത്തിരുന്നാൾ ആണ്. ദേവാലയത്തിന്റെ ഒരുഭാഗത്തു നാലു വലിയ ദീപങ്ങൾ തെളിച്ചുവയ്ക്കുന്നത് കൂടാരത്തിരുന്നാളിന്റെ ആചാരങ്ങളിൽ ഒന്നായിരുന്നു. ഈജിപ്തിൽനിന്നും പുറത്തുവന്നതിനുശേഷം മരുഭുമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ പകൽ മേഘസ്തംപമായും രാത്രി ദീപസ്തംപമായും ദൈവം വഴിനടത്തിയതിന്റെ സ്മരണയായിരുന്നു ദേവാലയത്തിൽ തെളിച്ചുവച്ചിരുന്ന ഈ വലിയ ദീപങ്ങൾ. പുറപ്പാട് യാത്രയിൽ ദൈവം കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവരെ വിടാതെ അനുഗമിച്ചിരുന്ന ദീപസ്തംപവും മേഘസ്തംപവും.
ദൈവത്തെ പ്രകാശമായി ചിത്രീകരിക്കുന്ന മറ്റു സൂചനകളും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും. സങ്കീർത്തനം 27:1 “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ് …”. വരുവാനിരിക്കുന്ന രക്ഷകനെ കുറിച്ച് ഏശയ്യാ 9:2 ൽ പ്രവചിക്കുന്നു: “അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു”. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്ന് പറഞ്ഞപ്പോൾ, പഴയനിയമത്തിൽ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളൊക്കെ യേശുവിൽ പൂർത്തിയാവുകയാണ്.
മരുഭൂമിയിലൂടെയുള്ള നാല്പതുവർഷത്തെ യാത്രയിൽ പ്രകാശമായി ദൈവം കൂടെയുണ്ടായിരുന്നപോലെ, പുതിയനിയമ ഇസ്രായേലായ സഭാമക്കളുടെ ജീവിതയാത്രയിലും പ്രകാശമായി യേശു കൂടെയുണ്ട്. യേശു തുടർന്ന് പറയുന്നു, “എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും”. യേശുവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് അവിടുത്തെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു. നമുക്കും അവിടുത്തെ അടുത്ത് അനുഗമിക്കാം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.