ആമോ. – 9:11-15
മത്താ. – 9:14-17
“മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ?.”
കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല. സന്തോഷമുള്ളപ്പോൾ ദുഖിക്കേണ്ട ആവശ്യമില്ല. സമാധാനമുള്ളപ്പോൾ മനസികവിഭ്രാന്തിയുടെ ആവശ്യമില്ല. “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.” എന്ന ക്രിസ്തുനാഥന്റെ വചനം ശ്രവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖമല്ല മറിച്ച് സന്തോഷവും, സമാധാനവുമാണ് കിട്ടുന്നതെന്ന്.
സ്നേഹമുള്ളവരെ, ക്രിസ്തു സാനിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. എന്നാൽ നാം പലപ്പോഴും ഈ സാന്നിധ്യം തിരിച്ചറിയാതെ ദുഖിതരായി കഴിയുകയാണ്. ഈ ദുഃഖത്താൽ കഴിയുമ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹം തിരിച്ചറിയാതെ, മനസ്സിന് ശാന്തിയില്ലാതെ ദൈവത്തെ പഴിചാരി ജീവിക്കുന്നു. “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേരിനുടമയായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്ന വിശ്വാസത്തിലും, പ്രത്യാശയിലും ജീവിക്കേണ്ടവരാണ് നാം. കാരണം ആദിയും, അന്തവുമായ ക്രിസ്തു നമ്മോടൊപ്പം എപ്പോഴുമുണ്ട്.
ദൈവീകസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ആ സ്നേഹത്തിന് മറുപടി നൽകുമ്പോൾ മാത്രമേ അവിടുത്തെ സാനിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ആയതിനാൽ ക്രിസ്തു സാനിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിഞ്ഞു ദൈവഹിതം മനസ്സിലാക്കി ജീവിക്കാനായി ശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, നമ്മുടെ ജീവിതത്തിൽ അങ്ങേ സാനിധ്യം അനുഭവിച്ചറിഞ്ഞു സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.