
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ലയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിൽ പ്രതിവാരപൊതുകൂടിക്കാഴ്ചയിൽ കടന്നുവന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.
ക്രൈസ്തവരായ നാം ക്രൂശിതനായ ക്രിസ്തുവിനെയാണ് നോക്കേണ്ടത്. അവിടന്ന് ബലഹീനനായിരുന്നു, നിന്ദിക്കപ്പെട്ടു, ഒന്നും ഇല്ലാത്തവനായി. ദൈവത്തിന്റെ വചനം യഥാർത്ഥത്തിൽ നിവർത്തിക്കപ്പെടുന്നത് അവിടെയായിരുന്നു. വെട്ടിത്തിളങ്ങുന്ന കാപട്യമല്ല സ്നേഹത്തിന്‍റെ മഹത്വമാണത്. ദൈവമായിരുന്ന ഒരു മനുഷ്യന്‍റെ ബലഹീനതയാലാണ് നാം സൗഖ്യമക്കപ്പെട്ടതെന്ന് നാം മറക്കരുത്. അതിനാൽ തന്നെ, ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ല, മറിച്ച്, സ്വര്‍ഗ്ഗീയപിതാവുമായുള്ള സമാഗമവേദിയും ഉന്നതത്തില്‍ നിന്നുള്ള പുതിയ ശക്തിയുടെ ഉറവിടവുമാണ്.
സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്ന യേശുക്രിസ്തുവിനെ നാം സ്വീകരിക്കുമ്പോള്‍ ഒരുവന്‍ മനസ്സിലാക്കും, സ്വന്തം ബലഹീനത തിരിച്ചറിയുക എന്നത് മനുഷ്യജീവിതത്തിലെ ദുരന്തമല്ല, പ്രത്യുത, യഥാര്‍ത്ഥത്തില്‍ ശക്തനായാവന് സ്വയം തുറന്നു കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണെന്ന്. അപ്പോള്‍ ബലഹീനതയുടെ വാതിലിലൂടെ ദൈവത്തിന്‍റെ രക്ഷ കടന്നുവരും. സത്യദൈവത്തെ തന്‍റെ ഏക കര്‍ത്താവായിരിക്കുന്നതിന് അനുവദിക്കുന്നതില്‍ നിന്നാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യം ജന്മംകൊള്ളുന്നത്.
ദൈവത്തിലുള്ള ആശ്രയം നമ്മെ ബലഹീനതയിലും അനിശ്ചതത്വത്തിലും സന്നിഗ്ദാവസ്ഥയിലും താങ്ങിനിറുത്തുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.