
സ്വന്തം ലേഖകൻ
ജനീവ: താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനീവയിൽ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നിങ്ങൾ ഐക്യത്തിന്‍റെ പാതയിൽ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഇനി ഒരുമിച്ചു നടക്കാമെന്ന് പാപ്പാ. ജനീവയിലുള്ള ആഗോളസഭൈക്യ കൂട്ടായ്മയുടെ കേന്ദ്രത്തിലെ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിലാണ് പാപ്പായുടെ ആഹ്വാനം.
സഭകൾക്ക് ഒരുമയിൽ ജീവിക്കാനാകണമെങ്കിൽ ദൈവാരൂപിയുടെ സഹായം അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതം ഒരു യാത്രയാണ്. വ്യക്തികൾ അവരവരുടെ വഴിക്കും ലക്ഷ്യങ്ങളിലേയ്ക്കുമാണ് നടക്കുന്നത്. ക്രിസ്തീയ ജീവിതം, ജ്ഞാനസ്നാനത്തിൽ ലഭിച്ച ആരൂപിയുടെ പ്രേരണയാൽ നന്മയുടെ പാതയിൽ പതറാതെ മുന്നേറേണ്ട അനിവാര്യമായ ഒരു യാത്രയാണ്. ഭൗതികതയുടെ പാതയിൽ ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കാൻ ഇടവരരുതെന്നും, ജഡീകമായ യാത്ര ലക്ഷ്യം നഷ്ടപ്പെട്ട ദയനീയമായ പരാജയത്തിന്‍റെ പ്രയാണമാണെന്നുമാണ് പാപ്പാ ഉദ്ബോധിപ്പിച്ചു.
ജീവിതയാത്രയിൽ ഭൂമി നമ്മുടെ പൊതുഭവനമാണെന്ന കാഴ്ചപ്പാട് നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇനിയും ഭൂമിയിൽ കൂട്ടായ്മയിൽ മുന്നോട്ട് പോകുവാൻ സാധിക്കണമെങ്കിൽ മനുഷ്യമനസ്സുകളിലും കുടുംബങ്ങളിലും സഭാകൂട്ടായ്മകളിലും സമൂഹങ്ങളിലും മാനസാന്തരത്തിന്‍റെ അരൂപിയും നവീകരണത്തിനുള്ള സന്നദ്ധതയും അനിവാര്യമാണെന്ന് പാപ്പാ പറഞ്ഞു.
70 വർഷങ്ങൾക്കുമുൻപ് പിറവിയെടുത്ത സഭകളുടെ ആഗോള കൂട്ടായ്മ മാനവകുലത്തിന് വലിയ സംഭാവനയും മാതൃകയുമാണ്. അതുകൊണ്ട്, കേപ്പായുടേതാണ്, അപ്പോളോയുടേതാണെന്ന് പറയും മുൻപേ നാം ക്രിസ്തിവിനുള്ളവരാണെന്ന് ഓർക്കാം. യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്ന് ഓർക്കാം. ഇടതുപക്ഷക്കാരനെന്നോ വലതുപക്ഷക്കാരനെന്നോ വകതിരിവു പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്നത് മറക്കാതിരിക്കാം. കാരണം, സുവിശേഷത്തെപ്രതി നാം സഹോദരങ്ങളാണെന്ന്, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ലേഖനങ്ങളെ അടിസ്ഥാനമാക്കി വിവരിക്കുകയും, ഐക്യത്തിനതീതമായി പ്രവർത്തിക്കുന്നത് സുവിശേഷശൈലിയിലെ മൗലികമായൊരു നഷ്ടപ്പെടലാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.