Categories: Vatican

‘താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്’; ഫ്രാൻസിസ് പാപ്പാ

'താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്'; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

ജനീവ: താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനീവയിൽ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നിങ്ങൾ ഐക്യത്തിന്‍റെ പാതയിൽ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഇനി ഒരുമിച്ചു നടക്കാമെന്ന് പാപ്പാ. ജനീവയിലുള്ള ആഗോളസഭൈക്യ കൂട്ടായ്മയുടെ കേന്ദ്രത്തിലെ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിലാണ് പാപ്പായുടെ ആഹ്വാനം.

സഭകൾക്ക് ഒരുമയിൽ ജീവിക്കാനാകണമെങ്കിൽ ദൈവാരൂപിയുടെ സഹായം അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതം ഒരു യാത്രയാണ്. വ്യക്തികൾ അവരവരുടെ വഴിക്കും ലക്ഷ്യങ്ങളിലേയ്ക്കുമാണ് നടക്കുന്നത്. ക്രിസ്തീയ ജീവിതം, ജ്ഞാനസ്നാനത്തിൽ ലഭിച്ച ആരൂപിയുടെ പ്രേരണയാൽ നന്മയുടെ പാതയിൽ പതറാതെ മുന്നേറേണ്ട അനിവാര്യമായ ഒരു യാത്രയാണ്. ഭൗതികതയുടെ പാതയിൽ ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കാൻ ഇടവരരുതെന്നും, ജഡീകമായ യാത്ര ലക്ഷ്യം നഷ്ടപ്പെട്ട ദയനീയമായ പരാജയത്തിന്‍റെ പ്രയാണമാണെന്നുമാണ് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതയാത്രയിൽ ഭൂമി നമ്മുടെ പൊതുഭവനമാണെന്ന കാഴ്ചപ്പാട് നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇനിയും ഭൂമിയിൽ കൂട്ടായ്മയിൽ മുന്നോട്ട് പോകുവാൻ സാധിക്കണമെങ്കിൽ മനുഷ്യമനസ്സുകളിലും കുടുംബങ്ങളിലും സഭാകൂട്ടായ്മകളിലും സമൂഹങ്ങളിലും മാനസാന്തരത്തിന്‍റെ അരൂപിയും നവീകരണത്തിനുള്ള സന്നദ്ധതയും അനിവാര്യമാണെന്ന് പാപ്പാ പറഞ്ഞു.

70 വർഷങ്ങൾക്കുമുൻപ് പിറവിയെടുത്ത സഭകളുടെ ആഗോള കൂട്ടായ്മ മാനവകുലത്തിന് വലിയ സംഭാവനയും മാതൃകയുമാണ്. അതുകൊണ്ട്, കേപ്പായുടേതാണ്, അപ്പോളോയുടേതാണെന്ന് പറയും മുൻപേ നാം ക്രിസ്തിവിനുള്ളവരാണെന്ന് ഓർക്കാം. യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്ന് ഓർക്കാം. ഇടതുപക്ഷക്കാരനെന്നോ വലതുപക്ഷക്കാരനെന്നോ വകതിരിവു പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്നത് മറക്കാതിരിക്കാം. കാരണം,  സുവിശേഷത്തെപ്രതി നാം സഹോദരങ്ങളാണെന്ന്, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ലേഖനങ്ങളെ അടിസ്ഥാനമാക്കി വിവരിക്കുകയും, ഐക്യത്തിനതീതമായി പ്രവർത്തിക്കുന്നത് സുവിശേഷശൈലിയിലെ മൗലികമായൊരു നഷ്ടപ്പെടലാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

7 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

7 days ago