
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുവിന്‍റെ സ്നേഹം ധാരാളമായി ലഭിക്കുന്ന സമയമാണ് ധ്യാന നിമിഷങ്ങളെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്. അനുപമായ ദൈവസ്നേഹത്തിലൂടെയും ദൈവാനുഗ്രഹത്തിലൂടെയുമാണ് ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ കടന്നു പോകുന്നതെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോണ്‍സിഞ്ഞോര്‍.
5 ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൺവെൻഷൻ ഉദ്‌ഘാടനത്തിന് നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.നിക്സണ്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡറയക്ടര്‍ ഫാ.സേവ്യര്‍ഖാൻ വട്ടായിയാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ വൈകിട്ട് 4 -ന് ദിവ്യബലി ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 4 -ന് നടക്കുന്ന ആഘോഷമായ സമാപന ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യമുണ്ടാകുമെന്ന് കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ് പറഞ്ഞു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.