
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടകയിലെ കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി.യും ആർ.എസ്.എസും. “കനകപുര ചലോ” എന്ന പേരിൽ നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. 13 പടികൾ ഉൾപ്പെടെ 114 അടി ഉയരമുള്ള പ്രതിമയാണ് നിർമ്മിക്കുന്നത്. പടികളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കനകപുരയിൽ ഉയരുക.
കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇവിടെ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് ഏകദേശം 400 വർഷത്തെ പൈതൃകമുണ്ട്. ക്രിസ്ത്യാനികൾ തിങ്ങി താമസിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്. 2019 ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ഡി.കെ.ശിവകുമാർ കൈമാറിയത്.
അതിനാൽതന്നെ, ഇത് ഡി.കെ.ശിവകുമാറിന്റെ പദ്ധതിയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ, ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മതവിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നുമാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം. സ്ഥലം എം.എൽ.എ. എന്നനിലയിൽ താൻ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും അതിന്റെ ഭാഗമായി സ്ഥലം വിട്ടുനൽകിയത് നിയമപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബോണക്കാട് കുരിശുമലയിൽ 60 വർഷത്തിലധികമായി ആരാധന നടത്തിവന്ന കുരിശ് ബോംബുവെച്ച് തകർക്കാൻ നേതൃത്വം നല്കിയവരെന്ന നിലയിൽ ഇവരിൽ നിന്ന് ഇതിലധികമൊന്നും പ്രതീക്ഷിക്കാനില്ലെന്നും, പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ വെറുതെ തള്ളിക്കളയാനാകില്ലെന്നുള്ള സൂചനകളാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാലോ, പൗരത്വ ബില്ലിൽ നിന്ന് അടുത്ത് പുറത്താക്കപ്പെടുന്നത് ക്രിസ്ത്യാനികളായിരിക്കുമെന്നതിന്റെ സൂചനകളാണ് ഇതൊക്കെയെന്ന് ആരെങ്കിലും വിമർശിച്ചാലോ കുറ്റം പറയാനാകില്ല.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.