Categories: Vatican

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ മൊൽഫേത്തയിലെ തുറമുഖത്ത് അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുമ്പോൾ ആണ് ഇക്കാര്യത്തിന് ഊന്നൽ നൽകിയത്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനും സമാധാനസംസ്ഥാപനത്തിനും വേണ്ടി തന്‍റെ  പൗരോഹിത്യ ജീവിതവും മെത്രാൻ പദവിയും നീക്കിവച്ച മെത്രാൻ തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയിലും അദ്ദേഹം മെത്രാനായിരുന്ന മൊൽഫേത്തയിലും പാപ്പായുടെ ഇടയസന്ദർശനം.

ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ക്രിസ്തീയ ജീവിതത്തിന്‍റെ  സുപ്രധാന ഘടകങ്ങളായ അപ്പത്തെയും വചനത്തെയും അവതരിപ്പിക്കുന്നതിനെപ്പറ്റി പരമാർശിച്ച പാപ്പാ, ജീവിക്കുന്നതിന് അനിവാര്യമായ ആഹാരമാണ് അപ്പമെന്നും യേശു സുവിശേഷത്തിൽ ജീവന്‍റെ അപ്പമായി സ്വയം നൽകുന്നുവെന്നും അനുസ്മരിച്ചു.

ദിവ്യകാരുണ്യത്താൽ പോഷിതരാകുന്നവർ കർത്താവിന്‍റെ മനോഭാവം ആർജ്ജിക്കുന്നുവെന്നും യേശു നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പമാണെന്നും അതു സ്വീകരിക്കുന്നവൻ മുറിക്കപ്പെട്ട അപ്പമായി മാറുന്നുവെന്നും, ഈ അപ്പം ഔദ്ധത്യത്താൽ പുളിച്ചു പൊങ്ങാത്തതും അപരന് സ്വയം ദാനമാകുന്നതുമാണെന്നും അതു സ്വീകരിക്കുന്നവൻ അവനവനുവേണ്ടിയും, സ്വന്തം നേട്ടത്തിനായും, എന്തെങ്കിലും കൈവശപ്പെടുത്തുന്നതിനായും എന്തെങ്കിലുമായി തീരുന്നതിനായും അല്ല പ്രത്യുത യേശുവിനായി യേശുവിനെപ്പോലെ, അതായത്, മറ്റുള്ളവർക്കായി ജീവിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ദിവ്യകാരുണ്യം ഉദാസീനതയോട് സഹിഷ്ണുതകാട്ടുകയില്ലെന്നും വിരുന്നിന്‍ മേശയിൽ നിന്ന് എഴുന്നേൽക്കാത്ത പക്ഷം പൂർത്തീകരിക്കപ്പെടാത്ത ഒരു കൂദാശയായി അതു മാറുമെന്നും ബിഷപ്പ് തൊണീനൊ പറഞ്ഞിരുന്നതും പാപ്പാ അനുസ്മരിച്ചു.

മുറിക്കപ്പെട്ട അപ്പം ജീവന്‍റെ അപ്പം സമാധാനത്തിന്‍റെ പൂപമാണെന്നും പാപ്പാ ബിഷപ്പ് തൊണീനൊയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.

അപ്പമെടുത്ത് അത് ഒറ്റയ്ക്കിരുന്നു ഭക്ഷിക്കുമ്പോഴല്ല, പ്രത്യുത, വിരുന്നാക്കി മാറ്റപ്പെടുമ്പോഴാണ്, മറ്റുള്ളവരുമൊത്തു പങ്കുവയ്ക്കപ്പെടുമ്പോഴാണ്, കണ്ടെത്തേണ്ടതും ഉള്‍ക്കൊള്ളേണ്ടതും തലോടേണ്ടതുമായ ഒരു വദനമായി അപരന്‍ മാറുന്ന ഒരു മേശയിൽ ഒന്നിച്ചിരുന്നു അപ്പം ഭക്ഷിക്കുമ്പോഴാണ് സമാധാനം സംജാതമാകുന്നതെന്ന അദ്ദേഹത്തിന്‍റെ ആശയം പാപ്പാ വിശദീകരിച്ചു.

കടപ്പാട് : വത്തിക്കാൻ റേഡിയോ

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago