
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂൺ 14-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ നടന്ന രാജ്യാന്തരതല അംഗീകൃത വാർത്താ ഏജൻസികളുടെ സമ്മേളനത്തിലായിരുന്നു യു.എസ്. അധികാരികൾ കൊളംമ്പസ്സ് എഴുതിയ കത്ത് വത്തിക്കാന് കൈമാറിയത്.
വത്തിക്കാനിലേയ്ക്കുള്ള യു.എസ്. അംബാസിഡർ, കലിസ്റ്റാ ജിഗ്രിച് വത്തിക്കാൻ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്കാണ് കത്ത് കൈമാറിയത്.
1493-ൽ സ്പെയിനിലെ രാജാവ് ഫെർഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫർ കൊളംബസ് എഴുതിയതായിരുന്നു ഈ കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രയുടെയും കണ്ടുപിടുത്തത്തിന്‍റെയും പിന്നിൽ വലിയൊരു പങ്ക് സ്പെയിനിലെ ഈ രാജകുടുംബത്തിന് ഉണ്ട്. അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് വിശദമായതും ദീർഘമായതുമായ ഈ കത്ത് എഴുതിയത്.
അതേസമയം, കൊളംബസ് സ്പാനിഷ് ഭാഷയിൽ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പകർപ്പുകൾ മൂലരചനയെന്ന വ്യാജേന യൂറോപ്പിൽ കച്ചവടം ചെയ്തിട്ടുണ്ട്. എന്നാൽ 1921-ൽ വത്തിക്കാൻ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കൻ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.
അറ്റലാന്‍റ സ്വദേശി പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംബസിന്‍റെ കത്ത്, റോബർട് പാർസന്‍റെ വിധവ മേരി പാർസനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെ വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശികളായിരുന്നു പാർസൺ കുടുംബം.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.