
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂൺ 14-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ നടന്ന രാജ്യാന്തരതല അംഗീകൃത വാർത്താ ഏജൻസികളുടെ സമ്മേളനത്തിലായിരുന്നു യു.എസ്. അധികാരികൾ കൊളംമ്പസ്സ് എഴുതിയ കത്ത് വത്തിക്കാന് കൈമാറിയത്.
വത്തിക്കാനിലേയ്ക്കുള്ള യു.എസ്. അംബാസിഡർ, കലിസ്റ്റാ ജിഗ്രിച് വത്തിക്കാൻ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്കാണ് കത്ത് കൈമാറിയത്.
1493-ൽ സ്പെയിനിലെ രാജാവ് ഫെർഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫർ കൊളംബസ് എഴുതിയതായിരുന്നു ഈ കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രയുടെയും കണ്ടുപിടുത്തത്തിന്‍റെയും പിന്നിൽ വലിയൊരു പങ്ക് സ്പെയിനിലെ ഈ രാജകുടുംബത്തിന് ഉണ്ട്. അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് വിശദമായതും ദീർഘമായതുമായ ഈ കത്ത് എഴുതിയത്.
അതേസമയം, കൊളംബസ് സ്പാനിഷ് ഭാഷയിൽ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പകർപ്പുകൾ മൂലരചനയെന്ന വ്യാജേന യൂറോപ്പിൽ കച്ചവടം ചെയ്തിട്ടുണ്ട്. എന്നാൽ 1921-ൽ വത്തിക്കാൻ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കൻ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.
അറ്റലാന്‍റ സ്വദേശി പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംബസിന്‍റെ കത്ത്, റോബർട് പാർസന്‍റെ വിധവ മേരി പാർസനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെ വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശികളായിരുന്നു പാർസൺ കുടുംബം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.