
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂൺ 14-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ നടന്ന രാജ്യാന്തരതല അംഗീകൃത വാർത്താ ഏജൻസികളുടെ സമ്മേളനത്തിലായിരുന്നു യു.എസ്. അധികാരികൾ കൊളംമ്പസ്സ് എഴുതിയ കത്ത് വത്തിക്കാന് കൈമാറിയത്.
വത്തിക്കാനിലേയ്ക്കുള്ള യു.എസ്. അംബാസിഡർ, കലിസ്റ്റാ ജിഗ്രിച് വത്തിക്കാൻ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്കാണ് കത്ത് കൈമാറിയത്.
1493-ൽ സ്പെയിനിലെ രാജാവ് ഫെർഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫർ കൊളംബസ് എഴുതിയതായിരുന്നു ഈ കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രയുടെയും കണ്ടുപിടുത്തത്തിന്‍റെയും പിന്നിൽ വലിയൊരു പങ്ക് സ്പെയിനിലെ ഈ രാജകുടുംബത്തിന് ഉണ്ട്. അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് വിശദമായതും ദീർഘമായതുമായ ഈ കത്ത് എഴുതിയത്.
അതേസമയം, കൊളംബസ് സ്പാനിഷ് ഭാഷയിൽ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പകർപ്പുകൾ മൂലരചനയെന്ന വ്യാജേന യൂറോപ്പിൽ കച്ചവടം ചെയ്തിട്ടുണ്ട്. എന്നാൽ 1921-ൽ വത്തിക്കാൻ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കൻ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.
അറ്റലാന്‍റ സ്വദേശി പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംബസിന്‍റെ കത്ത്, റോബർട് പാർസന്‍റെ വിധവ മേരി പാർസനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെ വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശികളായിരുന്നു പാർസൺ കുടുംബം.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.