
സ്വന്തം ലേഖകൻ
കൊല്ലം: പള്ളിത്തോട്ടം മേഖലയിലെ പോർട്ട് കൊല്ലം ഇടവകയിൽപ്പെട്ട ഏഴാം സ്ഥലം കുരിശടിയാണ് തകർക്കപ്പെട്ടിരിക്കുന്നത്. പുലർച്ചെ 5 മണിയോടെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയവരാണ് കുരിശടി തകർന്ന നിലയിൽ ആദ്യം കണ്ടത്. സാമൂഹ്യവിരുദ്ധരായിരിക്കും ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുരിശടിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞനിലയിലും, ഔസേപ്പിതാവിന്റെ രൂപം തകർത്ത നിലയിലും, കുരിശടിയിൽ സൂക്ഷിച്ചിരുന്ന ബൈബിൾ, തിരി തെളിക്കുന്ന സ്റ്റാൻഡ് എന്നിവ കുരിശടിക്കു പുറകുവശത്തെ ചവറുകൂനയിൽ തള്ളുകയും ചെയ്തിരിക്കുകയാണ്. അതുപോലെ തന്നെ, കുരിശടിയുടെ മുന്നിൽ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.
കഴിഞ്ഞദിവസം പുലർച്ചെയായിരിക്കാം കുരിശടി തകർത്തതെന്നാണ് കരുതപ്പെടുന്നത്. മെയ് 1 കത്തോലിക്കാ സഭ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ കൂടി ആഘോഷിക്കുന്ന ഈ ദിനം തന്നെ വിശുദ്ധ ഔസേപ്പിതാവിന്റ രൂപം തകർത്തത്തിനു പിന്നിൽ യഥാർത്ഥ സാമൂഹ്യവിരുദ്ധർ മാത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരായവിധം അന്വേഷണം നടത്തി ഉടനെത്തന്നെ പ്രതികളെ പിടികൂടിയില്ലാ എങ്കിൽ പ്രതിക്ഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രൂപതാധികാരികൾ അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.