
പെരുങ്കടവിള: പെരുങ്കടവിള ഫൊറോനായിൽ ചെമ്പൂർ ഇടവകയിൽ വലിയവിളപ്പുറം കുരിശടിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ആഘോഷത്തിൽ മാരായമുട്ടം ഇടവക വികാരി ഫാദർ ഷാജു സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു.
കൃപയുടെ മധ്യസ്ഥയും വിശുദ്ധിയുടെയും മാതൃകയുമാണ് പരിശുദ്ധ കന്യകാ മറിയം എന്നും ദൈവ കൃപയും ജീവിത വിശുദ്ധിയുമാണ് ഓരോരുത്തരും നേടേണ്ടതെന്നും ഈഴക്കോട് ഇടവക വികാരി ഫാദർ എ. എസ്. പോൾ വചന സന്ദേശത്തിൽ പറഞ്ഞു.
പെരുങ്കടവിള ഫൊറോനാ വികാരിയും ചെമ്പൂർ ഇടവക വികാരിയുമായ ഫാദർ കെ. ജെ. വിൻസെന്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. വെറീനറി കോൺവെന്റ് സിസ്റ്റേഴ്, സത്യനേശൻ ഉപദേശി, രൂപതാ ആനിമേറ്റർ ജോഫ്രി, ശുശ്രൂഷ കോ- ഓർഡിനേറ്റർ വിനോദ് എൽ. ഡി., കൗൺസിൽ സെക്രട്ടറി ജെയിംസ്, ജോൺ ടി തുടങ്ങിയവരും നൂറു കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.