
സ്വന്തം ലേഖകൻ
റോം: ഫാ.അലക്സ് കരീമഠത്തിലാണ് കൊറോണാക്കാലത്ത് തന്റെ പ്രബന്ധം വിജയകരമായി അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് “Distribution of Oriental Priests” എന്ന പ്രബന്ധത്തിലാണ് ഫാ.അലക്സ് ഡോക്ടറേറ്റ് നേടിയത്. എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ് ഫാ.അലക്സ് കരീമഠം.
ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ റവ.ഡോ.പാബ്ലോ ഗെഫായേലിന്റെ കീഴിലാണ് രൂപതാതിർത്തിയ്ക്ക് വെളിയിലുള്ള പൗരസ്ത്യ സഭകളിലെ വൈദീകരുടെ അജപാലന ശുശ്രൂഷകളെ സംബന്ധിക്കുന്ന പ്രബന്ധപഠനം പൂർത്തിയാക്കിയത്. സാധാരണയായി സഹപാഠികളെയും മറ്റ് അഭ്യുദയകാംഷികളെയും പ്രബന്ധാവതരണത്തിന് ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും ഈ കൊറോണാകാലത്തിന്റെ പ്രത്യേകതകളാൽ ഫേസ്ബുക്കിലൂടെയാണ് മറ്റുള്ളവർ ഫാ.അലക്സിന്റെ പ്രബന്ധാഅവതരണം കണ്ടത്.
ഈ പ്രബന്ധത്തിന് രണ്ടു വിധത്തിലാണ് ആനുകാലിക പ്രസക്തി കൈവരുന്നത്. ഒന്ന്: ആഗോള സഭയിൽ വിശ്വാസികളുടെ ആദ്ധ്യാത്മീകാവശ്യങ്ങൾ തൃപ്തികരമായ രീതിയിൽ നടത്തി കൊടുക്കുന്നതിന് ആവശ്യമായ വൈദികരുടെ എണ്ണത്തിലുള്ള ദൗർലഭ്യത; രണ്ട്: മെച്ചപ്പെട്ട ജീവിതത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന പൗരസ്ത്യസഭയിൽപ്പെട്ട വിശ്വാസികളുടെ ക്രമാതീതമായ വർദ്ധനവുമൂലം അവരുടെ അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പൗരസ്ത്യസഭാ വിശ്വാസികളുടെ ഭാഷയും, ആരാധനാക്രമവും, പാരമ്പര്യവും അറിയാവുന്ന അവരുടെ തന്നെ വ്യക്തിസഭകളിൽപെട്ട വൈദീകരുടെ ആവശ്യം.
മേൽപ്പറഞ്ഞ ആവശ്യങ്ങൾ മുൻനിർത്തി പൗരസ്ത്യ സഭയിൽപ്പെട്ട വൈദികർ അജപാലന ശുശ്രൂഷകൾക്കായി സ്വന്തം രൂപതവിട്ട് മറ്റു രൂപതകളിലേക്ക് പോകുമ്പോൾ പാലിക്കപ്പെടേണ്ട സഭാനിയമങ്ങൾ ക്രോഡീകരിക്കുകയും, വിശകലനം ചെയ്യുകയുമാണ് ഈ പ്രബന്ധം. പൗരസ്ത്യസഭയിലെ വൈദികരെ മേൽപ്പറഞ്ഞ ശുശ്രൂഷകൾക്കായി അയക്കുമ്പോൾ, നിലവിലുള്ള നിയമപരമായ തടസ്സങ്ങളും വെല്ലുവിളികളും അനാവരണം ചെയ്യുന്ന ഈ പ്രബന്ധം, പ്രശ്നപരിഹാരത്തിനായി നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. സഭാധികാരികൾക്കും, വൈദികർക്കും, വിശ്വാസികൾക്കും, പൗരസ്ത്യവൈദികരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർക്കും ഒരു മാർഗ്ഗനിർദ്ദേശിയും, കൈപ്പുസ്തകവുമാണ് ഈ പ്രബന്ധം.
ഫാ.അലക്സ് 2007-2010 കാലഘട്ടത്തിൽ ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കിയത്. തുടർന്ന്, 2013-2017 കാലഘട്ടത്തിൽ റോമിൽ പ്രെനസ്റ്റീനയിലെ വിശുദ്ധ ലിയോൺ ഒന്നാമൻ ദേവാലയത്തിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ റോമിലെ വിശുദ്ധ കർമ്മലമാതാവിന്റെ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു വരികയാണ്.
എറണാകുളം അങ്കമാലി അതിരൂപതയിലെ, വടയാർ ഇൻഫന്റ് ജീസസ് ദേവാലയാംഗങ്ങളായ കുര്യൻ-എൽസമ്മ ദമ്പതികളാണ് റവ.ഡോ.അലക്സ് കരീമഠത്തിന്റെ മാതാപിതാക്കൾ.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.