
കാട്ടാക്കട; കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയത്തില്‍ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് മോഷണം . പളളിക്ക് കോമ്പൗണ്ടിലെയും പളളിക്കുളളിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്താണ് മോഷണം നടന്നത് . പളളിയുടെ വാതിലുകള്‍ കളളന്‍മാര്‍ കമ്പിപ്പാരക്ക് തകര്‍ത്ത നിലയിലാണ്.
പളളിക്കുളളില്‍ അള്‍ത്താരക്ക് മുന്നില്‍ സ്‌ഥാപിച്ചിരുന്ന സാധുസംരക്ഷണ നിധിയുടെയും പളളികോമ്പൗണ്ടിലെ കുരിശിന് മുന്നിലെ കാണിക്ക വഞ്ചിയിലെയും കാണിക്കയാണ് കളളന്‍ കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ 6.30 നുളള കുര്‍ബാനക്കായി കപ്യാര്‍ യേശുദാസന്‍ പളളി തുറക്കാനെത്തുമ്പോഴാണ് പളളിയുടെ വലത് വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പളളിക്കുളളില്‍ കടന്ന കളളന്‍ സാക്രിസ്‌റ്റിയുടെ വാതിലും കമ്പിപാരക്ക് പൊളിച്ചു. പളളിക്കുളളിലെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലെ കാണിക്ക വഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുര്‍ബാന വീഞ്ഞും ഓസ്‌തിയും വിശുദ്ധ കുര്‍ബാനയുടെ ആരാധക്ക് ഉപയോഗിക്കുന്ന കതിരും സൂക്ഷിച്ചിരിക്കുന്ന അലമാര കളളന്‍ തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ സാക്രിസ്‌റ്റിക്കുളളിലെ വിലപ്പെട്ട സാധനങ്ങള്‍ മോഷണം പോയതായി ഇടവക വികാരി ഫാ.ഡെന്നിസ് കുമാര്‍ പറഞ്ഞു.
അള്‍ത്താരയിലെ സക്രാരിയുടെ കര്‍ട്ടന്‍ വലിച്ച് നീക്കിയിട്ടുണ്ടെങ്കിലും തുറക്കാന്‍ ശ്രമിച്ച ലക്ഷണങ്ങളില്ല. കൊണ്ണിയൂര്‍ സെയ്‌ന്റ് തെരേസാസ് സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പരിസരത്ത് പോലീസ് സാനിധ്യമുണ്ടായിരിക്കെയാണ് പളളിയില്‍ മോഷണം നടന്നത്. പളളിയുടെ തൊട്ടടുത്തു തന്നെ പളളിമേടയും കോണ്‍വെന്റും സ്‌ഥിതി ചെയ്യുന്നുണ്ടെങ്കിലും രാത്രിയില്‍ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്ന് പളളി വികാരിയും കന്യാസ്‌ത്രികളും പറഞ്ഞു. കാട്ടാക്കട എസ് എച്ച് ഓ വിജയരാഘവന്റെ നേതൃത്വത്തിുലുളള പോലീസ് സംഘം പളളിയിലെത്തി പരിശോധന നടത്തി. വാതിലുകള്‍ തകര്‍ത്തതുള്‍പ്പെടെ ഒന്നര ലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി പളളി കമ്മറ്റി അറിയിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.