
ദാനിയേൽ പ്രവാചകൻ ചാക്കുടുത്ത്, ചാരംപൂശി, ഉപവസിച്ച് ദൈവമായ കർത്താവിനോടു തീഷ്ണമായി പ്രാർത്ഥിക്കുന്നത് ദാനിയേൽ 9, 4-10 വചനഭാഗങ്ങളിൽ കാണാം. അതിന്റെ ആദ്യഭാഗത്ത് ദാനിയേൽ തന്റെ തന്നെ പാപങ്ങൾ ഏറ്റുപറയുന്നു. തുടർന്ന് ജനത്തിന്റെ പാപങ്ങളുടെ മോചനത്തിനായി പ്രാർത്ഥിക്കുന്നു. അവസാനം കൂട്ടിച്ചേർക്കുന്നു, “ഞങ്ങളുടെ ദൈവമായ കർത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്” (ദാനിയേൽ 9, 9). കാരുണ്യം തോന്നി പാപമോചനം തരാൻ കഴിയുന്ന ഒരു ദൈവത്തെ അറിയുന്ന ഒരു വിശ്വാസിയുടെ പ്രാർത്ഥനയുടെ കാതലാണിത്. കരുണയുള്ള ദൈവത്തിനുമുന്നിൽ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്നു പഠിപ്പിക്കുകയാണിവിടെ പ്രവാചകൻ. എന്റെ കുറവുകൾ തിരിച്ചറിഞ്ഞ മനസ്സോടെ അപരനുവേണ്ടി പ്രാർത്ഥനകൾ ഉയർത്തുമ്പോൾ ഉയർത്തപ്പെട്ട പ്രാർത്ഥനകൾ കരുണയുടെ വാതിലുകളായി മാറുന്നു.
ഇതുതന്നെയാണ് സുവിശേഷത്തിലും ഈശോ പറയുന്നത്, “വിധിക്കരുത്… ക്ഷമിക്കുവിൻ… കൊടുക്കുവിൻ… നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും” (ലൂക്കാ 6:3638). കാരണം, “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ. 6, 36). കരുണയുള്ള തമ്പുരാന്റെ മുന്നിൽ പ്രാർത്ഥനകൾ ഉയർത്തുമ്പോൾ ഈ മൂന്നുകാര്യങ്ങൾ ഓർക്കണം.
1) വിധിക്കരുത്: വെറുതെ ഒരാളെ വിധിക്കാം, അപരന് കുറവുണ്ടായിട്ടു അയാളെ വിധിക്കാം, അപരൻ എന്നോട് തെറ്റ് ചെയ്തതുകൊണ്ട് അപരനെ വിധിക്കാം. പക്ഷെ ഈ മൂന്നു സാഹചര്യത്തിലും തിന്മയാണ് എനിക്ക് കിട്ടുന്നതെങ്കിൽ പോലും അപരനെ ഒരുവാക്കുകൊണ്ടോ ചിന്തകൊണ്ടോ പോലും കുറ്റവിധിക്കാതെ യാചിക്കുന്ന പ്രാർത്ഥനകളിൽ അനുഗ്രഹത്തിന്റെ സമൃദ്ധി കാണും.
2) ക്ഷമിക്കുവിൻ: ക്ഷമിക്കുക എന്നുപറഞ്ഞാൽ അപരന് എന്റെ ഹൃദയത്തിൽ സ്ഥാനം കൊടുക്കുകയന്നർത്ഥം. എന്നോട് തെറ്റുചെയ്തവനും എന്റെ ഹൃദയത്തിൽ ഒരു സ്ഥാനം കൊടുത്ത് അപരനുവേണ്ടി ഉയർത്തുന്ന പ്രാർത്ഥനകൾക്ക് എന്റെ തെറ്റുകൾ ക്ഷമിക്കുന്ന പിതാവിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ട്. ക്ഷമിക്കുക എന്ന് പറയുമ്പോൾ അപരന് എന്റെ ഹൃദയത്തിൽ സ്ഥാനം കൊടുത്തു അവനുവേണ്ടി പ്രാർത്ഥിക്കുക എന്നുകൂടിയാകുന്നു. അതല്ലേ ക്രിസ്തു കുരിശിൽ കിടന്ന് ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് നമ്മളെ പഠിപ്പിച്ചതും.
3) കൊടുക്കുവിൻ: എന്തുകൊടുക്കുന്നുവോ അത് തിരിച്ചുകിട്ടും. വിധിക്കാതെ, ക്ഷമിച്ചുകൊണ്ടു കൊടുത്ത നിന്റെ മനസ്സാണ് ദൈവത്തിനു കൊടുത്തതെങ്കിൽ നിനക്കും അതുപോലെ ദൈവത്തിൽ നിന്നും പേരാണിത് നിന്നും തിരിച്ചുകിട്ടും. എന്ത് കൊടുക്കുന്നുവോ എത്ര കൊടുക്കുവോ അതിനനുസരിച്ചു നിനക്ക് തിരിച്ചുകിട്ടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും. കൊടുക്കുന്നതിലും ക്ഷമിക്കുന്നതിലും അളവുപാത്രം വേണോ? വേണ്ടയോ? ഉത്തരം നീ ദൈവത്തിൽനിന്നും അപരനിൽനിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന തോതിനനുസരിച്ചായിരിക്കട്ടെ.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.