
സ്വന്തം ലേഖകൻ
കൊച്ചി: പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഒരുവർഷം നീണ്ടുനിന്ന വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന് കേരളസഭയിൽ സമാപനമായി. പി.ഓ.സി.യില്‍ നടന്നുവന്ന കെ.സി.ബി.സി. ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു കേരളസഭാതല വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന്റെ കേരളസഭാതല സമാപനം നടത്തിയത്.
കുടുംബങ്ങളുടെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാനും അനുഭവിക്കാനും വിശുദ്ധന്റെ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചുള്ള യൗസേപ്പിതാവിന്റെ വര്‍ഷം കേരളസഭയിലെങ്ങും സജീവമായി ആചരിച്ചുവെന്നും, വിവിധ രീതികളില്‍ വിശുദ്ധന്റെ ജീവിതവും സന്ദേശവും അനേകരിലേക്ക് എത്തിക്കാന്‍ വര്‍ഷാചരണം സഹായകമായിട്ടുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെ.സി.എം.എസ്. പ്രസിഡന്റ് ഫാ.സെബാസ്റ്റ്യന്‍ ജെക്കോബി, സി.എം.ഐ. പ്രിയോര്‍ ജനറാള്‍ റവ.ഡോ.തോമസ് ചാത്തംപറമ്പില്‍, കെ.സി.സി. സെക്രട്ടറി ജെസി ജെയിംസ്, ഫാ.സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ വച്ച് ജോസഫ് എന്ന പേരുള്ള മെത്രാന്മാരെയും വൈദികരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണ കൃതജ്ഞതാബലിയ്ക്ക് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.