
സ്വന്തം ലേഖകൻ
കൊച്ചി: പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഒരുവർഷം നീണ്ടുനിന്ന വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന് കേരളസഭയിൽ സമാപനമായി. പി.ഓ.സി.യില്‍ നടന്നുവന്ന കെ.സി.ബി.സി. ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു കേരളസഭാതല വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന്റെ കേരളസഭാതല സമാപനം നടത്തിയത്.
കുടുംബങ്ങളുടെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാനും അനുഭവിക്കാനും വിശുദ്ധന്റെ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചുള്ള യൗസേപ്പിതാവിന്റെ വര്‍ഷം കേരളസഭയിലെങ്ങും സജീവമായി ആചരിച്ചുവെന്നും, വിവിധ രീതികളില്‍ വിശുദ്ധന്റെ ജീവിതവും സന്ദേശവും അനേകരിലേക്ക് എത്തിക്കാന്‍ വര്‍ഷാചരണം സഹായകമായിട്ടുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെ.സി.എം.എസ്. പ്രസിഡന്റ് ഫാ.സെബാസ്റ്റ്യന്‍ ജെക്കോബി, സി.എം.ഐ. പ്രിയോര്‍ ജനറാള്‍ റവ.ഡോ.തോമസ് ചാത്തംപറമ്പില്‍, കെ.സി.സി. സെക്രട്ടറി ജെസി ജെയിംസ്, ഫാ.സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ വച്ച് ജോസഫ് എന്ന പേരുള്ള മെത്രാന്മാരെയും വൈദികരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണ കൃതജ്ഞതാബലിയ്ക്ക് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.