Categories: Vatican

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ കേരള ശബ്ദം ഉയർന്നു കേട്ട ദിവസമായിരുന്നു ഇന്നലെ (11/10/18). കേരളത്തിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്ന വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന് കേരളസഭയുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള സിനഡിന്റെ ഒൻപതാം ദിവസം വളരെ പ്രത്യേക നിറഞ്ഞതായിരുന്നു. കഴിഞ്ഞ മൂന്നു ദിനങ്ങളിലെ ഗ്രൂപ്പുതല ചർച്ചകൾക്ക് ശേഷം, പൊതുവായൊരു സെക്ഷന്റെ ദിവസമായിരുന്നു ഇന്നലെ. വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന കര്ദിനാളന്മാർക്കും, ബിഷപ്പുമാർക്കും, യുവജന പ്രതിനിധികൾക്കും തങ്ങളുടെ ദേശത്തെ യുവജനങ്ങളെ സംബന്ധിച്ച പ്രവർത്തനങ്ങൾ വളരെ സൂഷ്മമായി അവതരിപ്പിക്കുവാനുള്ള അവസരമായിരുന്നു അത്. ഓരോരുത്തർക്കും നാലുമിനിട്ടു വീതമാണ് ലഭ്യമായിരുന്നത്. തുടർന്ന്, ഓരോ അവതരണത്തിന് ശേഷവും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള നിർദ്ദേശാവാതരണവുമായിരുന്നു ക്രമീകരണം.

ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ ലഭ്യമായ സമയം വളരെ വ്യക്തമായി നിലപാട് അവതരിപ്പിക്കുവാൻ ഉപയോഗിച്ചുവെന്നത് പ്രശംസയർഹിക്കുന്നു. കേരള സഭയിൽ, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ സഭയിൽ യുവജനങ്ങൾക്ക് നൽകുന്ന പ്രാധാന്യവും, ഇടവക-രൂപതാ തലപ്രവർത്തനങ്ങളിൽ യുവജനത്തിന് നൽകുന്ന അംഗീകാരവും വ്യക്തമായി അവതരിപ്പിച്ചു. വളരെ വ്യത്യസ്തതയോടെ മുന്നോട്ടുവച്ച ഒരു കാര്യം വൈദിക പരിശീലന കാലഘട്ടത്തിൽ, അതായത് തത്വശാസ്ത്ര പഠനകാലഘട്ടത്തിൽ വൈദീക വിദ്യാർത്ഥികൾക്ക്, യുവജന കാലഘട്ടത്തെപ്പറ്റി വ്യക്തതയോടും സുതാര്യതയോടും കൂടി മനസിലാക്കുവാൻ പാകത്തിലുള്ള, ബൗദ്ധികവും മാനസികവുമായ വികാസവും പക്വതയും ആർജിക്കുന്നതിനുതകുന്ന അക്കാദമിക്കൽ സാദ്ധ്യതകൾ ഉണ്ടാക്കണമെന്നുള്ളതാണ്. വലിയ കരഘോഷത്തോടുകൂടിയാണ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന്റെ അവതരണത്തെ സിനഡ് സ്വീകരിച്ചത്.

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് ഫാ. ജോസഫ് കൊച്ചാപ്പിള്ളി

സിനഡിൽ സംബന്ധിക്കുന്ന ഭാരതത്തിൽ നിന്നുള്ള പതിനാലംഗ സംഘത്തിലെ മലയാളി വൈദികനാണ് ഫാ. ജോസഫ് കൊച്ചാപ്പിള്ളി. പരിശുദ്ധ പിതാവിനോട് സംസാരിക്കുവാനുള്ള ഭാഗ്യം അച്ചന് രണ്ടു തവണ ലഭിച്ചു.

ആദ്യതവണ പാപ്പായെ നേരിട്ട് കണ്ട് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ ജീവിതാഭിലാഷം യാഥാർഥ്യമാകുന്നപോലെ, എന്തു പറയണം, എന്തു ചോദിക്കണം എന്നറിയാത്ത പ്രതിസന്ധി നേരിട്ടുവെന്ന് ഫാ. ജോസഫ് പറയുന്നു. എന്നാൽ, ഇന്നലെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചപ്പോൾ കുറെകൂടി അടുത്തിടപഴകുവാനും എപ്പോഴോ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന കാര്യം പറയുവാനും സാധിച്ച സന്തോഷം അച്ചൻ മറച്ചുവച്ചില്ല.

അച്ചന്റെ വാക്കുകൾ ഇങ്ങനെ : പാപ്പാ തന്നോട് സുഖകാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന്, ഞാൻ പാപ്പായോട് ഇന്ത്യയിലേയ്ക്ക്‌ വരണം എന്നും, ഇന്ത്യൻ ജനതയും, അതിൽ കൂടുതലായി കേരള സമൂഹം അങ്ങയുടെ സാന്നിധ്യവും സന്ദർശനവും കാത്തിരിക്കുന്നുവെന്നും പറഞ്ഞു. അപ്പോൾ പാപ്പായുടെ വാക്കുകൾ ഇങ്ങനെ ‘ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹമുണ്ട്, ഞാനും കാത്തിരിക്കുന്നു, എനിക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുക. ഇന്ത്യയിലെ വിശ്വാസികളോടും എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ പറയുക’.

സിനഡിന്റെ വിജയത്തിനായും ആഗോളസഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും നിരന്തരം പ്രാർത്ഥിക്കാം പ്രവർത്തിക്കാം.

vox_editor

View Comments

  • കഴിഞ്ഞ ദിവസങ്ങളിൽ bishop പാംപ്ലാനിയും സംസാരിച്ചിരുന്നു അദേഹത്തിന്റെ സംസാരവും കേരള സഭയെ പ്രധിനിധീകരിച്ചായിരുന്നു ഈ റീത്തു തിരിച്ചുള്ള സംസാരം നിർത്തികുടെ.

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

3 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago