
ഫാദർ വില്യം നെല്ലിക്കൽ
ഒക്ടോബർ 17 ഞായർ പ്രാദേശിക സഭയുടെ സിനഡു സമ്മേളനം: 2021 ഒക്ടോബർ 17- മുതൽ 2022 ഏപ്രിൽ വരെ സമയപരിധിയിലാണ് നടക്കുവാൻ പോകുന്നത്. ഒക്ടോബർ 10-ന് ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് സിഡിന്റെ ഔപചാരികമായ ഉൽഘാടനം പാപ്പാ ഫ്രാൻസിസ് നിർവ്വഹിക്കുകയുണ്ടായി.
ഇന്ന് ഒക്ടോബർ 17-ന് ഭാരതത്തിലെ എല്ലാ രൂപതകളുടെയും ഭദ്രാസന ദേവാലയങ്ങളിൽ മെത്രാന്മാർ വിശ്വാസികൾക്കൊപ്പം ദിവ്യബലി അർപ്പിച്ചുകൊണ്ടാണ് പ്രാദേശിക സഭയിലെ കൂട്ടായ്മയുടെ സിനഡു സമ്മേളനത്തിനായി വിശ്വാസികളെ ആഹ്വാനംചെയ്തത്.
1) സിനഡിന്റെ പ്രചോദകൻ പരിശുദ്ധാത്മാവ്:
പ്രാദേശിക സഭകളിൽ തുടക്കമിടുന്നതും 2023 ഒക്ടോബറിൽ വത്തിക്കാനിൽ സമാപിക്കുന്നതുമായ ഈ അത്യപൂർവ്വ സിനഡു സമ്മേളനം പാപ്പാ ഫ്രാൻസിസാണ് വിളിച്ചുകൂട്ടിയതെങ്കിലും ഇതിൻറെ പ്രചോദകൻ പരിശുദ്ധാത്മാവാണെന്ന് പാപ്പാ തന്നെ ഏറ്റുപറയുന്നു. ലോകമെമ്പാടുമുള്ള വിവിധ സഭാസമൂഹങ്ങളെയും സംസ്കാരങ്ങളെയും കൂട്ടിയിണക്കി ഒരുമിച്ചു മുന്നേറാൻ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവ്, മാനവികതയുടെ വേദനയുടേയും യാതനയുടേയും പ്രതിസന്ധികളുടേയും കാലഘട്ടത്തെ കൂട്ടായ്മയോടെ അഭിമുഖീകരിക്കാൻ ഈ സിനഡു സമ്മേളനത്തിലൂടെ എല്ലാ ക്രൈസ്തവ മക്കളെയും ക്ഷണിക്കുകയും നയിക്കുകയും ചെയ്യുന്നു.
2) “എല്ലാവരും ഒന്നായിരിക്കുന്നതിന്…”:
വിശുദ്ധ യോഹന്നാന്റെ (17:21) സുവിശേഷത്തിൽ വായിക്കുന്ന ഐക്യത്തിനായുള്ള ക്രിസ്തുവിന്റെ ഈ പ്രാർത്ഥന സിനഡിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്നു. സഭയിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അൽമായരും ഐക്യത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും വിളിക്കപ്പെട്ടിരിക്കുന്നവെന്നത് ഈ സിനഡിൻറെ പ്രത്യേക സന്ദേശമാണ്. ജ്ഞാനസ്നാനത്തിലൂടെ തൻറെ മക്കളായും ജനമായും സകലരെയും വിളിക്കുന്ന ദൈവം നമ്മെ ഈ സിനഡിലൂടെ വീണ്ടും ഒരു സാഹോദര്യ കൂട്ടായ്മയിൽ ആശ്ലേഷിക്കുകയാണ്.
അതിനാൽ ദൈവജനത്തിന്റെ കൂട്ടായ യാത്രയിൽ സിനഡിലൂടെ മുന്നേറാൻ നമുക്കു പരിശ്രമിക്കാം. ദൈവം നല്കിയ ഐക്യത്തിന്റ ദാനം അനുഭവിക്കുന്ന ഒരു സഭാസമൂഹവും ദൈവജനവുമായി വളരാൻ രൂപതാതലത്തിലും ഇടവകതലത്തിലും ലഭ്യമാകുന്ന സിനഡിന്റെ പഠനങ്ങളിലും പരിചിന്തനത്തിലും നമുക്ക് പങ്കുചേരാം.
തുടരും…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.