
സ്വന്തം ലേഖകൻ
തേക്കടി: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാടിന് ആശ്വാസം പകരാൻ തേക്കടിയിൽ നിന്നും ഒരുകൂട്ടം സ്കൂൾ കുട്ടികൾ. തേക്കടി അമലാംബിക ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ്
സ്‌കൂളിലെ കുട്ടികളാണ് അവരുടെ അധ്യാപകരോടൊപ്പം മുന്നോട്ട് വന്നത്.
അമലാംബിക സ്കൂളിലെ കുട്ടികൾ പലവഴികളിലൂടെ അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കുട്ടനാടിനു വേണ്ടി സമാഹരിച്ചത്.
പ്രളയബാധിത പ്രദേശത്തിൽ എത്തിയ ഇവർ കുട്ടനാട്ടിലെ മുട്ടാര്‍, തലവടി പഞ്ചായത്തുകളിലാണ് അവരുടെ സാന്ത്വനം വിതരണം ചെയ്തത്.
അമലാംബിക സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോളി അനസ്താസിയയും, അധ്യാപകരും, പി.ടി.എ. ഭാരവാഹികളും വിദ്യാര്‍ത്ഥികളുടെ ഈ സാന്ത്വന സന്ദേശത്തിന്റെ പൂർത്തികരണത്തിന് കൂടെയുണ്ടായിരുന്നു.
ഈ സാന്ത്വന പ്രവർത്തിയെക്കുറിച്ച് പുനലൂർ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ വാക്കുകൾ ഇങ്ങനെ : സി.റ്റി.സി. സഭയുടെ ദേവമാതാ പ്രൊവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. കുട്ടികളിലെ മാനുഷിക-ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കൂള്‍ വളരെയധികം പ്രധാന്യം നല്കുന്നുണ്ട്. ഇത് എല്ലാപേർക്കും നല്ലൊരു മാതൃകയാണ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.