
ജോസ് മാർട്ടിൻ
ആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിൽ മകരം പെരുന്നാളിന്റെ ഭാഗമായി ‘ഭിന്നശേഷിക്കാരുടെ ദിനം’ ആഘോഷിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഭിന്നശേഷിക്കാർക്കായി പ്രാർത്ഥിക്കാനും അവരെ അംഗീകരിക്കാനും ആദരിക്കാനുമായി ഈ ദിനം പെരുന്നാളിൽ ഉൾപ്പെടുത്തി തുടങ്ങിയത്.
ഭിന്നശേഷികരായ പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമായി രണ്ടു ദിവ്യബലികളാണ് അർപ്പിച്ചത്. മൂന്നു മണിക്ക് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വിശ്വാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളത്തിൽ ബധിരരുടെയും മൂകരുടെയും ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ.ബിജു മൂലക്കരയാണ് ഈ സംഗമത്തിന് നേതൃത്വം നൽകിയത്. ഫാ. പ്രിയേഷ് കളരിമുറിയിലാണ് ദിവ്യബലി അർപ്പിച്ചത്. ആഗ്യ ഭാഷയിലായിരുന്നു ദിവ്യബലി അർപ്പണം.
ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും ഉള്ള ഇതരമതസ്ഥരായ ബധിരരും മൂകരുമായ സഹോദരങ്ങളുടെ സാന്നിധ്യം മതസൗഹാർദ്ദത്തിൻ്റെ നിറവും പകർന്നു. ദിവ്യബലിയെ തുടർന്ന് ആലപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന ബധിര-മൂക കമ്മ്യൂണിറ്റിയുടെ ഒന്നാം വാർഷിക ആഘോഷങ്ങളും ഉണ്ടായിരുന്നു.
വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്ക് നേതൃത്വം നൽകിയത് ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ റവ.സിസ്റ്റർ ലിൻ്റയുടെ മേൽനോട്ടത്തിൽ 30 ഭിന്നശേഷിക്കാരായ കുട്ടികളും അധ്യാപകരും ശുശ്രൂഷാക്രമീകരണം നടത്തി. ഫാ. തോമസ് മേക്കാടൻ SDB ദിവ്യബലി അർപ്പിക്കുകയും ഫാ.ജെയ്സൺ നെരിപ്പാറ SDB വചന പ്രഘോഷണം നടത്തുകയും ചെയ്തു.
ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും കുട്ടികൾക്കും ലഭിക്കുന്ന അംഗീകാരം അവരുടെ കഴിവുകൾ വളർത്തുകയും ദൈവാനുഗ്രഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർത്ഥശ്ശേരിൽ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.