
ഫാ.രാഹുൽ ബി.ആന്റോ
ബാംഗ്ലൂർ: കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഇന്നലെ സമാപിച്ചു. “Unfolding the transformation agenda” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയായിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.
രണ്ടു ദിനങ്ങളിലായി ഏഴു പ്രധാന സെഷനുകളായാണ് അസംബ്ലി ക്രമീകരിച്ചിരുന്നത്. ഒക്ടോബർ 17-ന് രാവിലെ തുടങ്ങി ഒക്ടോബർ 18- ന് വൈകുന്നേരത്തോടുകൂടിയാണ് സമാപിച്ചത്.
സി.ബി.സി.ഐ. യുടെ വൈസ് പ്രഡിഡന്റ് ജോഷ്വ മാർ ഇഗ്നാത്തിയോസാണ് കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഉദ്‌ഘാടനം ചെയ്തത്. മനുഷ്യന്റെ വളർച്ചയ്ക്ക് രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ പലഭാഗങ്ങളിലായുള്ള 200 – ലധികം പേർ പങ്കെടുത്തു. കേരളത്തിൽ നിന്ന് 29 ഡയറക്ടേഴ്സ് ഈ അസംബ്ലിയിൽ പങ്കെടുത്തു.
ചർച്ചകളും ക്ലാസ് അവതരണങ്ങളും പ്രധാനമായും സോഷ്യൽ സർവീസ് സൊസൈറ്റികളുടെ തൂണുകളെന്ന് വിശേഷിപ്പിക്കുന്ന “ആനിമേഷൻ ശക്തിപ്പെടുത്തുക, സംവാദം, സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യമായ പങ്കുവെക്കൽ” എന്നിവയെ മുൻനിറുത്തിയായിരുന്നു. ഇവയെ അടിസ്ഥാനമാക്കി നമ്മുടെ സാമൂഹിക, സമുദായ വളർച്ച എങ്ങനെയായിരിക്കണമെന്നതിന്, മുൻതൂക്കം നൽകിയായിരുന്നു ഗ്രൂപ്പ് ചർച്ചകൾ.
അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ഒരു പദ്ധതിയായിട്ടാണ്, അതായത് 2018 മുതൽ 2023 വരെ നീണ്ടു നിൽക്കുന്ന സാമുദായിക ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ഒരു പദ്ധതിയുടെ രൂപപ്പെടുത്തലായിരുന്നു ഈ ദേശീയ അസംബ്ലിയുടെ ലക്ഷ്യം.
കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലിയുടെ സമാപന സമ്മേളനത്തിന്റെ അതിഥി ബംഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയായിരുന്നു. ഈ ദ്വിദിന ദേശീയ അസംബ്ലിയിലൂടെ ലഭ്യമായ ചിന്തകളും പ്രവർത്തന സാധ്യതകളും പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.