
സ്വന്തം ലേഖകൻ
ലിത്വനിയ: നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നും, നമ്മുടെ പൂര്‍വ്വീകരെ മറക്കരുതെന്നുമുള്ളതാണ് തന്‍റെ ഉപദേശമെന്ന് പാപ്പാ. സെപ്തംബര്‍ 23 ഞായറാഴ്ച – ലിത്വനിയയിലെ വൈദികരോടും സന്ന്യസ്തരോടും സെമിനാരി വിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
നമ്മുടെ പൂര്‍വ്വീകരെ നിരന്തരം ഓർക്കണമെന്ന് പറഞ്ഞ പാപ്പാ
രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ലെന്ന് ആശങ്ക അറിയിച്ചു. എന്നാല്‍, നിങ്ങള്‍ പൂര്‍വ്വീകരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുകയും പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ല യുദ്ധം ചെയ്തു ജീവന്‍ സമര്‍പ്പിച്ചതിനെ സ്മരിക്കുകയും വേണമെന്ന് പാപ്പാ നിർദ്ദേശിച്ചു. അതേസമയം, അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടെന്നും, അതിൽനിന്നും കരകയറാൻ പ്രത്യാശ നമ്മെ സഹായിക്കുമെന്നും പറഞ്ഞു.
“ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” എന്നതാണ് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ടെന്നും, അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണെന്നും ഉദ്ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.