സ്വന്തം ലേഖകൻ
ലിത്വനിയ: നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നും, നമ്മുടെ പൂര്‍വ്വീകരെ മറക്കരുതെന്നുമുള്ളതാണ് തന്‍റെ ഉപദേശമെന്ന് പാപ്പാ. സെപ്തംബര്‍ 23 ഞായറാഴ്ച – ലിത്വനിയയിലെ വൈദികരോടും സന്ന്യസ്തരോടും സെമിനാരി വിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
നമ്മുടെ പൂര്‍വ്വീകരെ നിരന്തരം ഓർക്കണമെന്ന് പറഞ്ഞ പാപ്പാ
രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ലെന്ന് ആശങ്ക അറിയിച്ചു. എന്നാല്‍, നിങ്ങള്‍ പൂര്‍വ്വീകരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുകയും പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ല യുദ്ധം ചെയ്തു ജീവന്‍ സമര്‍പ്പിച്ചതിനെ സ്മരിക്കുകയും വേണമെന്ന് പാപ്പാ നിർദ്ദേശിച്ചു. അതേസമയം, അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടെന്നും, അതിൽനിന്നും കരകയറാൻ പ്രത്യാശ നമ്മെ സഹായിക്കുമെന്നും പറഞ്ഞു.
“ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” എന്നതാണ് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ടെന്നും, അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണെന്നും ഉദ്ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.