
സ്വന്തം ലേഖകൻ
ലിത്വനിയ: നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നും, നമ്മുടെ പൂര്‍വ്വീകരെ മറക്കരുതെന്നുമുള്ളതാണ് തന്‍റെ ഉപദേശമെന്ന് പാപ്പാ. സെപ്തംബര്‍ 23 ഞായറാഴ്ച – ലിത്വനിയയിലെ വൈദികരോടും സന്ന്യസ്തരോടും സെമിനാരി വിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
നമ്മുടെ പൂര്‍വ്വീകരെ നിരന്തരം ഓർക്കണമെന്ന് പറഞ്ഞ പാപ്പാ
രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ലെന്ന് ആശങ്ക അറിയിച്ചു. എന്നാല്‍, നിങ്ങള്‍ പൂര്‍വ്വീകരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുകയും പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ല യുദ്ധം ചെയ്തു ജീവന്‍ സമര്‍പ്പിച്ചതിനെ സ്മരിക്കുകയും വേണമെന്ന് പാപ്പാ നിർദ്ദേശിച്ചു. അതേസമയം, അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടെന്നും, അതിൽനിന്നും കരകയറാൻ പ്രത്യാശ നമ്മെ സഹായിക്കുമെന്നും പറഞ്ഞു.
“ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” എന്നതാണ് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ടെന്നും, അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണെന്നും ഉദ്ബോധിപ്പിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.