Categories: Vatican

കര്‍ദ്ദിനാള്‍ സ്ഥാനം വേണ്ടെന്ന് ബിഷപ്പ്‌

പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാന്‍ കര്‍ദ്ദിനാള്‍സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ബോഗോര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്യുകുര്‍.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്യ്തിട്ടും സ്നേഹത്തോടെ വേണ്ട എന്ന് പാപ്പയോട് പറഞ്ഞ ബിഷപ്പ് സ്യൂകൂര്‍ ഇന്ന് സഭയിലെ തന്നെ എളിമയുടെ പ്രതീകമാവുകയാണ്.

പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാന്‍ കര്‍ദ്ദിനാള്‍സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ബോഗോര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്യുകുര്‍. ബിപ്പിന്‍റെ സ്നേഹത്തോടെയുളള കര്‍ദിനാള്‍ പദവി വേണ്ടെന്നുളള അഭ്യര്‍ത്ഥന സ്വീകരിച്ചിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പാ. വരുന്ന ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ നടക്കുവാനിരിക്കുന്ന കണ്‍സിസ്റ്ററിയില്‍ ബിഷപ് സ്യുകുറിനെ ഉള്‍പ്പെടെ ഇരുപത്തൊന്ന് പേരെ കര്‍ദ്ദിനാള്‍മാരാക്കുന്നത് സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നടത്തിയ അറിയിപ്പിനെത്തുടര്‍ന്നാണ് അദ്ദേഹം ഈ അപേക്ഷ നടത്തിയത്.

ഇന്‍ഡോനേഷ്യയിലെ ബോഗോര്‍ രൂപതാധ്യക്ഷനും, ഫ്രാന്‍സിസ്കന്‍ സഭംഗവുമാണ് ബിഷപ് പാസ്കാലിസ് ബ്രൂണോ സ്യുകുര്‍, വരുന്ന ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടാനിരിക്കെയാണ് ഇതുസംബന്ധിച്ച് അദ്ദേഹം ഫ്രാന്‍സിസ് പാപ്പായ്ക്ക് അപേക്ഷ നല്‍കിയത്.

അഭിവന്ദ്യ സ്യുകുറിന്‍റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചുവെന്ന് ഒക്ടോബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. സഭയ്ക്കും ദൈവജനത്തിനും സേവനം ചെയ്തുകൊണ്ട്, പൗരോഹിത്യജീവിതത്തില്‍ കൂടുതല്‍ വളരാനുള്ള തന്‍റെ ആഗ്രഹം മൂലമാണ് ബിഷപ് സ്യുകുര്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിവന്ദ്യ സ്യുകുര്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത് നിരസിച്ചതിനെത്തുടര്‍ന്ന്, ഇത്തവണ കര്‍ദ്ദിനാള്‍മാരാകുന്നവരുടെ എണ്ണം ഇരുപത്തിയൊന്നില്‍നിന്ന് ഇരുപതായി കുറയും. കേരളത്തില്‍ നിന്നുളള മോണ്‍. ജോര്‍ജ്ജ് ജേക്കബ് കൂവക്കാടുള്‍പ്പടെ 21 ആളുകളുടെ പേരുകളായിരുന്നു ഡിസംബര്‍ എട്ടാം തീയതി നടക്കുവാനിരിക്കുന്ന കണ്‍സിസ്റ്ററിയുമായി ബന്ധപ്പെട്ട്, ഒക്ടോബര്‍ ആറാംതീയതി ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാമദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തിയത്.

2013 നവംബര്‍ 21ന് ഫ്രാന്‍സിസ് പാപ്പായാണ് അദ്ദേഹത്തെ ബോഗോര്‍ രൂപതാമെത്രാനായി നിയമിച്ചത്. 2001 മുതല്‍ 2009 വരെ ഇന്‍ഡോനേഷ്യയിലെ ഛഎങ ഫ്രാന്‍സികന്‍ സഭാ പ്രൊവിന്‍ഷ്യലായി അദ്ദേഹം സേവനം ചെയ്തിരുന്നു. 1962 മെയ് 17ന് ജനിച്ച ബിഷപ് സ്യുകുര്‍ 1989 ജനുവരി 22നാണ് ഫ്രാന്‍സിസ്കന്‍ സഭയില്‍ നിത്യവ്രതവാഗ്ദാനം നടത്തിയത്. 1991 ഫെബ്രുവരി 2നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

1991 മുതല്‍ 1993 വരെ പടിഞ്ഞാറന്‍ പാപുവയിലെ ജയപുര രൂപതയില്‍ ഇടവകശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് റോമിലെ അന്തോണിയാനത്തുനിന്ന് അദ്ധ്യാത്മികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

എന്നെ കര്‍ദ്ദിനാളാക്കണ്ട ഫ്രാന്‍സിസ്പാപ്പയെ ഞെട്ടിച്ച് ബിഷപ്പ്

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago